ഹൈദരാബാദ്: ആന്ധ്രപ്രദേശ്, തെലങ്കാന മേഖലയില്‍ കനത്ത മഴയിലും മിന്നലിലും 23 മരണം. രണ്ടു ദിവസമായി തുടരുന്ന മഴ എട്ടു തീരദേശജില്ലകളെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കൃഷ്ണ, ഗുണ്ടൂര്‍, നെല്ലൂര്‍, പ്രകാശം, ഗോദാവരി, അനന്ദപുര്‍, ശ്രീകാകുളം ജില്ലകളിലാണ് മരണം. നെല്ലൂരില്‍ മാത്രം ഏഴുപേര്‍ മിന്നലേറ്റ് മരിച്ചു.
മരിച്ചവരുടെ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാലു ലക്ഷം രൂപ പ്രഖ്യാപിച്ചു.
പെരച്ചെര്‍ല പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആന്ധ്രപ്രദേശ്, ത്രിപുര വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ മിന്നലില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഗ്രൗണ്ടിന് പുറത്തായിരുന്ന മൂന്നു കളിക്കാരുടെ നേര്‍ക്ക് തീ പടര്‍ന്നെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.