ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡ വഴി ആറായിരം കോടിയുടെ വിദേശനാണ്യം ഹോങ്കോങ്ങിലേക്ക് കടത്തിയ കേസില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം അമ്പത് സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇറക്കുമതി നടത്തിയതായി വ്യാജ രേഖകളുണ്ടാക്കിയാണ് ഇത്രയും തുക കൈമാറിയത്. കേസില്‍ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന ചിലരെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതായി സി.ബി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍, ഇടപാട് നടത്തിയ 59 കമ്പനികള്‍ തെറ്റായ വിലാസമാണ് നല്‍കിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതായും സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.