ബംഗളൂരു: ബംഗളൂരു കോര്‍പറേഷന്‍ (ബൃഹത് ബംഗളൂരു മഹാനഗരെ പാലികെ -ബി.ബി.എം.പി) ഭരണം ബി.ജെ.പി നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് നടന്ന 197 വാര്‍ഡുകളില്‍ 100 എണ്ണം ബി.ജെ.പി നേടി. കോണ്‍ഗ്രസ് 76 സീറ്റിലും ജനതാദള്‍ സെക്കുലര്‍ 14 സീറ്റിലും മറ്റുള്ളവര്‍ എട്ട് സീറ്റിലും വിജയിച്ചു. ആകെ 198 വാര്‍ഡുകളുള്ള കോര്‍പറേഷനിലെ ഒരു സീറ്റിലേക്കുള്ള പ്രതിനിധിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ളെന്ന എക്സിറ്റ് പോള്‍ ഫലം അട്ടിമറിച്ചാണ് ബി.ജെ.പി 100 സീറ്റുകള്‍ പിടിച്ചത്. സംസ്ഥാനം ഭരിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാറിന് തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ പരിധിയിലുള്ള മൂന്ന് സീറ്റുകളും ബി.ജെ.പിയാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.