ഇന്‍ഡോര്‍: രാജ്യത്ത് 'അച്ഛാ ദിന്‍' വരുമെന്ന് ബി.ജെ.പി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ളെന്ന് കേന്ദ്ര ഉരുക്ക്^ഖനി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അച്ഛാ ദിന്‍ വരുമെന്നും രാഹുല്‍ ഗാന്ധിക്ക് പുറത്തു പോകേണ്ടി വരുമെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം തുടങ്ങിയത്. പിന്നീട് ജനങ്ങള്‍ അത് ബി.ജെ.പിക്ക് മേല്‍ ചാര്‍ത്തിയപ്പോള്‍ ഞങ്ങളത് സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും തോമര്‍ പറഞ്ഞു.
അച്ഛാ ദിന്‍ ഒരിക്കലും 2014ലെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നില്ല. നല്ല ദിനങ്ങള്‍ രാജ്യത്ത് വന്നു കഴിഞ്ഞുവെന്ന് വിമര്‍ശകര്‍ മനസിലാക്കിക്കൊള്ളുമെന്നും തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പി വാഗ്ദാനം ചെയ്ത അച്ഛാ ദിന്‍ രാജ്യത്ത് പുലരാന്‍ 25 വര്‍ഷം വേണ്ടി വരുമെന്ന് ദേശീയ അധ്യക്ഷ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് അച്ഛാ ദിന്‍ സാധ്യമാകില്ളെന്നാണ് അമിത ഷാ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.