ട്രെയിനില്‍ ട്രക്കിടിച്ച് കര്‍ണാടക എം.എല്‍.എ അടക്കം അഞ്ചു മരണം

ബംഗളൂരു: ആന്ധ്രപ്രദേശില്‍ ട്രെയിനില്‍ ട്രക്കിടിച്ച് കര്‍ണാടക എം.എല്‍.എ അടക്കം അഞ്ചുപേര്‍ മരിച്ചു. ട്രെയിനിലുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ വെങ്കടേഷ് നായക് (79), റെയില്‍വേ ജീവനക്കാരന്‍  സയ്യിദ് അഹ്മദ്, ട്രെയിന്‍ യാത്രക്കാരായ പുല്ല റാവു, വി.ടി.എസ്. രാജു എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.  തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് അനന്ത്പൂര്‍ ജില്ലയിലെ പെനുകോണ്ട റെയില്‍വേ ഗേറ്റിനരികിലാണ് അപകടം.
ബംഗളൂരുവില്‍നിന്ന് നന്ദേഡിലേക്ക് പുറപ്പെട്ട ബംഗളൂരു സിറ്റി-നന്ദേഡ് എക്സ്പ്രസാണ് (16594) അപകടത്തില്‍പെട്ടത്. എസ് വണ്‍ കോച്ചിലാണ് ട്രക് ഇടിച്ചുകയറിയത്. ഗ്രാനൈറ്റുമായി വരികയായിരുന്ന ലോറി റെയില്‍വേ ഗേറ്റ് തകര്‍ത്ത് ട്രെയിനില്‍ ഇടിക്കുകയായിരുന്നു.  അപകടത്തെ തുടര്‍ന്ന് ട്രെയിനിന്‍െറ നാലു ബോഗികള്‍ പാളം തെറ്റി. മൂന്ന് യാത്രക്കാരും ഒരു റെയില്‍വേ ജീവനക്കാരനും ട്രക് ക്ളീനറുമാണ് മരിച്ചത്.
അപകടത്തില്‍ ട്രെയിന്‍ ബോഗി പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വെങ്കടേഷ് നായക് കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ മണ്ഡലത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. ബംഗളൂരുവില്‍നിന്ന് മണ്ഡലത്തിലേക്കുള്ള യാത്രയിലായിരുന്നു എം.എല്‍.എ. മരിച്ച മറ്റുള്ളവരും കര്‍ണാടകയില്‍നിന്നുള്ളവരാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.