കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഈമാസം 20ന് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തു.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ആക്രമണങ്ങള്‍ക്കെതിരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാളിലെ നിലവിലെ സ്ഥിതി സങ്കല്‍പിക്കാവുന്നതിലപ്പുറമാണെന്നും സാധാരണക്കാര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍ തുടങ്ങി ആരും സംസ്ഥാനത്ത് സുരക്ഷിതരല്ളെന്നും ബംഗാള്‍ പി.സി.സി പ്രസിഡന്‍റ് ആധിര്‍ ചൗധരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാനത്ത് പതിനായിരങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിലെ ഇരകള്‍ക്കുവേണ്ടി നിസ്സാരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. 12 മണിക്കൂറാണ് ബന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.