അഹമ്മദാബാദ്: 800 വർഷം നീണ്ട ഇന്ത്യയിലെ മുഗൾ കാലഘട്ടം മോശമായി ചിത്രീകരിക്കാനും ചരിത്രത്തിൽ നിന്നും മായ്ച്ചു കളയാനും ശ്രമം നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ‘മുഗളി റാപ്’ എന്ന പേരിൽ പുതിയ ആൽബവുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിലെ (എൻ.െഎ.ഡി) വിദ്യാർഥികൾ. മാമുക്കോയയെ കേന്ദ്ര കഥാപാത്രമാക്കി മുഹ്സിൻ പെരാരി ഒരുക്കിയ ‘നേറ്റീവ് ബാപ്പ’യിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ഇവർ മുഗളി റാപ് നിർമിച്ചിരിക്കുന്നത്.
എൻ.െഎ.ഡി ഫിലിം വീഡിയോ ഡിപാർട്ട്മെൻറ് ഹെഡായ അരുൺ ഗുപ്തയുടെയും പ്രഹ്ലാദ് ഗോപകുമാറിെൻറയും നേതൃത്വത്തിലാണ് മുഗളി റാപ് ഒരുക്കിയത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ മുഗളരെ രാജ്യത്ത് അധിനിവേഷക്കാരല്ലാതെ കാണുന്നതിലെന്താണ് തെറ്റെന്നും പ്രഹ്ലാദ് ഗോപകുമാർ ചോദിക്കുന്നു. സാംസ്കാരികവും വിദ്യാഭ്യാസപരവുമായി അവർ പകർന്ന് നൽകിയ കാര്യങ്ങൾ ഒരു പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്കാരമനുസരിച്ച് പുറത്ത് നിന്നും വന്നവർ എന്നൊന്നില്ല, ഇവിടേക്ക് വരുന്നവരെ സ്വീകരിച്ച് അവരിലുള്ള നല്ല കാര്യങ്ങൾ ഉൾകൊണ്ട് നമ്മളിലൊരാളായി അവരെയും ഇവിടെ ജീവിക്കാനനുവദിക്കുന്നതാണ് ഇന്ത്യൻ സംസ്കാരമെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ ചിത്രീകരിച്ച റാപ് സോങ് മുഗൾ രാജ വംശം ഇന്ത്യക്ക് നൽകിയ സംഭാവനകളെ കുറിച്ചാണ്. അവർ ഇന്നത്തെ സാഹചര്യത്തിൽ നേരിടുന്ന അവഗണനയെ കുറിച്ചും ചരിത്രത്തിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും അവരെ മായ്ക്കുന്നതിനെ കുറിച്ചും മോശമായി ചിത്രീകരിക്കുന്നതിനെ കുറിച്ചുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.