ന്യൂയോർക്: പാശ്ചാത്യ സംഗീത ലോകത്തെ ഏറ്റവും വലിയ അവാർഡായി വിശേഷിപ്പിക്കപ്പെടു ന്ന ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മിന്നിത്തിളങ്ങിയത് സ്ത്രീകൾ. മുൻവർഷങ് ങളിൽനിന്ന് ഭിന്നമായി ഗായികമാർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയതായിരുന്നു 61ാമത് ഗ് രാമി പുരസ്കാര ചടങ്ങ്. നാലു പുരസ്കാരങ്ങളുമായി കേസി മസ്ഗ്രേവ്സും മൂന്ന് അവാർഡുകളുമായി ലേഡി ഗാഗയും മുന്നിൽനിന്നപ്പോൾ നാലു പുരസ്കാരങ്ങളുമായി ചൈൽഡിഷ് ഗാംബിനോയാണ് പുരുഷ ഗായകരിൽ നേട്ടമുണ്ടാക്കിയത്.
കേസി മസ്ഗ്രേവ്സിെൻറ ‘ഗോൾഡൻ അവർ’ ആണ് ആൽബം ഒാഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരവും ഇതേ ആൽബം നേടിയപ്പോൾ ഇതിലെ ‘ബട്ടർഫ്ലൈസ്’ ബെസ്റ്റ് കൺട്രി സോളോ പെർഫോമൻസിനും ‘സ്പേസ് കൗബോയ്’ ബെസ്റ്റ് കൺട്രി സോങ്ങിനും അർഹമായി. ലേഡി ഗാഗ ബെസ്റ്റ് പോപ് സോളോ പെർഫോമൻസ് (യൊവാന്നെ), ബെസ്റ്റ് പോപ് ഡുവോ പെർഫോമൻസ് (ബ്രാഡ് കൂപ്പറിനൊപ്പം ഷാലോ), മികച്ച വിഷ്വൽ മീഡിയ സോങ് (ഷാലോ) എന്നിവക്കുള്ള പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
യു.എസിലെ സാമൂഹിക-രാഷ്ട്രീയ മേഖലകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ‘ദിസ് ഇൗസ് അമേരിക്ക’യിലൂടെ ചൈൽഡിഷ് ഗാംബിനോയും നാല് പുരസ്കാരങ്ങൾക്ക് അർഹനായി. എന്നാൽ, ഗാംബിനോ പുരസ്കാര ചടങ്ങിനെത്തിയില്ല. റെക്കോഡ് ഒാഫ് ദ ഇയർ, സോങ് ഒാഫ് ദ ഇയർ, മികച്ച മ്യൂസിക് വിഡിയോ, മികച്ച റാപ് പെർഫോമൻസ് തുടങ്ങിയ പുരസ്കാരങ്ങൾ ഗാംബിനോക്കാണ്. മികച്ച പുതുമുഖ ഗായികക്കുള്ള പുരസ്കാരം ഡുവ ലിപയും മികച്ച റാപ് ആൽബത്തിനുള്ള പുരസ്കാരം കാർഡി ബിയും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.