നാല് പതിറ്റാണ്ടോളം ബോളിവുഡ് ഹിറ്റ് ഗാനങ്ങളുടെ ‘ഇരട്ടപ്പേര്’ ആയിരുന്നു കല്യാൺജി ആനന്ദ്ജി. പ്രണയം, വിര ഹം, സന്തോഷം, ഹാസ്യം തുടങ്ങി സകല മൂഡിലുമുള്ള ഹിറ്റ് ഗാനങ്ങളുടെ വസന്തം തീർത്തു സഹോദരങ്ങളായ ഈ സംഗീത സംവിധായക ജ ോഡി. 1958 മുതൽ 1994 വരെ നീണ്ട സംഗീതയാത്രയിൽ 250ഓളം സിനിമകളിൽ ‘സംഗീതം- കല്യാൺജി ആനന്ദ്ജി’ എന്ന ടൈറ്റിൽ തെളിഞ്ഞു.
മ േരാ ജീവൻ കോറാ കാഗസ്, ഖയ്കെ പാന് ബനാറസ് വാലാ, ലൈല ഒ ലൈല, ആപ് ജൈസ കോയി മേരെ സിന്ദഗി മേം ആയേ, മേരേ അംഗനേ മേം തുമ ാരാ ക്യാ കാം ഹേ, ഡം ഡം ഡിഗാ ഡിഗാ മോസം ഭീഗാ ഭീഗാ, ക്യാ ദേഖ്തേ ഹോ, നീലെ നീലെ അംബർ പർ, ഓ സാഥി രേ തേരേ ബിനാ ഹി ക്യാ ജീന ത ുടങ്ങി ഹിറ്റുകളുടെ പെരുമഴ തീർത്തു ഇവർ. മുഹമ്മദ് റഫി, കിഷോർ കുമാർ, മന്നാഡേ, മുകേഷ്, ലത മങ്കേഷ്കർ, ആഷാ ഭോസ്ല െ തുടങ്ങിയ അന്നത്തെ പ്രമുഖ ഗായകരുടെ കേട്ടുപതിഞ്ഞ ശബ്ദവും അൽക യാഗ്നിക്, സാധന സർഗം, സുനീധി ചൗഹാൻ തുടങ്ങിയ പുത ുമുഖങ്ങളുടെ പുതുശബ്ദവും ഒരേപോലെ ഹിറ്റ് ആക്കുന്നതിൽ ഇവർ വിജയം കണ്ടു.
2003ൽ കല്യാൺജി ഗാനസ്മൃതികളിൽ അനശ്വര നായി ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും സംഗീത പരിപാടികളുമായി 86ാം വയസ്സിലും സജീവമാണ് ആനന്ദ്ജി. ഇതോടകം ലോകത്ത ിൻെറ വിവിധ ഭാഗങ്ങളിൽ അയ്യായിരത്തിലേറെ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ‘പ്രധാനമായും ജീവകാരുണ്യ പ്രവർ ത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിനായാണ് പരിപാടികൾ നടത്തിയിട്ടുള്ളത്. ഞങ്ങളുടെ പിതാവ് വീർജി ഷായുടെ ആഗ്രഹ സഫലീക രണത്തിനായിട്ടായിരുന്നു അത്. സമൂഹം നിങ്ങൾക്ക് ഒരുപാട് സൗഭാഗ്യങ്ങൾ തന്നു, തിരിച്ച് അവർക്കു വേണ്ടിയും എന്തെ ങ്കിലും ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ് എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു’. കേരളത്തിൽ ആദ്യമായി സംഗീത പരിപാടി അവതരിപ്പിക്കാൻ കോഴിക്കോട് എത്തിയ ആനന്ദ്ജി ‘മാധ്യമം ഓൺലൈനു’മായി മനസ്സ് തുറക്കുന്നു.
സാങ്കേതികത വളർന്നപ്പോൾ ഇന്ത്യൻ സംഗീതത്തിൻെറ പ്രചാരം വർധിച്ചെങ്കിലും പൂർണതയും മൗലികതയുമെല്ലാം നശിച്ചതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. മെലഡിയെ ശബ്ദം ഭരിക്കുകയാണ് ഇന്ന്. പുതുതലമുറക്ക് ബഹളം ഇഷ്ടമാകുമെങ്കിലും ഈ അമിത ശബ്ദം ഒരുപാട് നേരം കേൾക്കുക എന്നത് അസ്സഹനീയമാണ്. റൊമാൻറിക്, മെലഡി, ദുഃഖം, ഭജൻ... പാട്ടിൻെറ മൂഡ് എന്തുമാകട്ടെ ‘ഡാം ഡൂം’ ശബ്ദം അതിലുണ്ടാകും.
സാങ്കേതികത വളർന്നപ്പോൾ സർഗാത്മകതയുടെ പൂർണത നഷ്ടപ്പെട്ടു. ആ പൂർണത ഉണ്ടായിരുന്നത് കൊണ്ടാണ് 50കളിലേയും 60കളിലേയുമൊക്കെ ഗാനങ്ങൾക്ക് ഇന്നും ആസ്വാദകരുള്ളത്. ഇന്ന് രാവിലെ ഇഷ്ടപ്പെടുന്ന പാട്ട് ഉച്ചയോടെ മറക്കപ്പെടുന്ന അവസ്ഥയാണ്. ആത്മാവിനും സമാധാനത്തിനും ഒത്തൊരുമക്കും ശാന്തതക്കും ഒക്കെ വേണ്ടിയാണ് സംഗീതം. ഇന്ന് ശാന്തത എന്ന ഘടകം സംഗീതത്തിൽ ഇല്ലാതായി.
ഇന്ന് ഇന്ത്യൻ സംഗീതത്തിലെ പരീക്ഷണങ്ങൾ സെക്കൻഡുകൾ കൊണ്ട് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്. രണ്ട് കൊല്ലം കഴിഞ്ഞുള്ള ആസ്വാദകരെ മുന്നിൽക്കണ്ട് വേണമായിരുന്നു ഞങ്ങൾ സംഗീതം ചെേയ്യണ്ടിയിരുന്നത്. കാരണം, പാട്ടുകൾ ആദ്യം റെക്കോർഡ് ചെയ്യുമെങ്കിലും സിനിമ ഇറങ്ങുക രണ്ട് വർഷം കഴിഞ്ഞായിരിക്കും. പാട്ടുകൾ കേൾക്കാൻ സംവിധാനങ്ങൾ കുറവായിരുന്നതിനാൽ പാട്ടിനായി ആളുകൾ കാത്തിരുന്നിരുന്ന കാലമായിരുന്നു അത്. ഇന്ന് ആ കാത്തിരിപ്പിൻെറ ആവശ്യമില്ല.
എ.ആർ. റഹ്മാന് ഓസ്കർ ഒക്കെ ലഭിച്ച ശേഷം ഇന്ത്യൻ സിനിമ സംഗീതം ആഗോള ശ്രദ്ധ നേടിയെന്നത് ശരിയാണ്. പക്ഷേ, അതിന് മുമ്പും പണ്ഡിറ്റ് രവിശങ്കറിലൂടെയും ഉസ്താദ് സാക്കിർ ഹുസൈനിലൂടെയുമൊക്കെ ഇന്ത്യൻ സംഗീതം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരുന്നു എന്നത് വിസ്മരിച്ചുകൂട.
ഞങ്ങളുടേതടക്കം നിരവധി ഹിറ്റുകൾ റീമിക്സ് ചെയ്ത് ഉപയോഗിക്കുന്നത് കാണാറുണ്ട്. ‘ഡോൺ’ പുനർനിർമിച്ചപ്പോൾ ‘ഖായ്കെ പാന് ബനാറസ് വാല’ ഉപയോഗിച്ചിരുന്നു. എന്നാൽ, സിനിമയിൽ മറ്റൊരു സംഗീത സംവിധായക ത്രയത്തിൻെറ പേരാണ് ഉപയോഗിച്ചത്. പേര് നൽകിയില്ലെങ്കിലും സാരമില്ല, അത് ഉപയോഗിക്കുകയാണ് എന്ന് അറിയിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു.
വിവിധ സംഗീത ശാഖകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഈണം നൽകുന്നതും ഒരുപാട്ട് അതേപടി ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അറബിക് (ലൈല ഓ ലൈല), വിവിധ നാടോടി സംഗീതം (മേരേ ദേശ് കി ധർതി, മേരേ അംഗനേ മേ) എന്നിവയിൽ നിന്നൊക്കെ പ്രചോദനമുൾക്കൊണ്ട് ഞങ്ങൾ സംഗീതം നൽകിയിട്ടുണ്ട്. അതത് പ്രദേശത്തെ ആളുകളുടെ മനസിൽ ഇടംപിടിച്ച സംഗീതമായതിനാൽ അവക്കൊക്കെ ഇന്നും ആസ്വാദകരുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനായ യേശുദാസിനൊപ്പം വിരലിലെണ്ണാവുന്ന ഗാനങ്ങളേ ചെയ്തിട്ടുള്ളൂ. ആ സഹകരണത്തിന് തടസ്സം നിന്നത് ഭാഷയും ദൂരവുമാണ്. യേശുദാസിൻെറ ഹിന്ദി ഉച്ഛാരണത്തിൽ ചില നേരിയ പിഴവുകൾ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹം ദക്ഷിണേന്ത്യൻ സിനിമകളിൽ പാടുന്നതിൻെറ തിരക്കിലുമായിരുന്നു. പെട്ടന്ന് ഒരു റെക്കോർഡിങിന് വിളിച്ചാൽ ഇവിടെ നിന്ന് ബോംബെ വരെ എത്താനുള്ള ബുദ്ധിമുട്ടും ഒരു കാരണമായി. പക്ഷേ, അദ്ദേഹം ബോംബെയിൽ അവതരിപ്പിച്ച സംഗീത പരിപാടികളൊക്കെ കണ്ടിട്ടുണ്ട്. മലയാളത്തിലാണ് പാടുന്നതെങ്കിലും അവ നന്നായി ആസ്വദിച്ചിട്ടുമുണ്ട്.
നടൻ മാത്രമല്ല അമിതാഭ് ബചൻ അർപണബോധമുള്ള ഗായകൻ കൂടിയാണെന്ന് തെളിയിക്കുന്നതായിരുന്നു ‘മേരേ അംഗനേ മേ തുമാരാ ക്യാ കാം ഹേ’ എന്ന പാട്ടിെൻറ റെക്കോർഡിങ്. സൂപർതാര പദവിയിലേക്ക് അദ്ദേഹം കടക്കുന്ന സമയമായിരുന്നു അത്. ഇത്തരമൊരു പരീക്ഷണം നടത്താമെന്ന നിർദേശം സ്വീകരിക്കാൻ അദ്ദേഹം യാതൊരു വൈമനസ്യവും കാട്ടിയില്ല. ഏറെ ക്ഷമയോടെ പാട്ടിൻെറ ഓരോ തലവും പഠിക്കാൻ സമയം കണ്ടെത്തി.
ഓർക്കസ്ട്രയുമായി ചേർന്നുള്ള റെക്കോർഡിങ് ആയിരുന്നതിനാൽ അദ്ദേഹം ചെറിയ തെറ്റ് വരുത്തിയാൽ പോലും ആദ്യം മുതൽ എടുക്കണമായിരുന്നു. തെറ്റ് വന്നാലുടൻ ക്ഷമാപണവുമായി ഞങ്ങൾക്കരികിലെത്തും. പരിചയസമ്പന്നരായ ഗായകർക്കുപോലും തെറ്റുപറ്റുമെന്ന് പറഞ്ഞ് ഞങ്ങൾ ആശ്വസിപ്പിക്കും. അക്കാലത്തെ ഏറ്റവും ഹിറ്റ് ഗാനമായിരുന്നു അത്. അമേരിക്കയിലും ലണ്ടനിലുമൊക്കെ ഞങ്ങൾ അമിതാഭുമായി ചേർന്ന് നടത്തിയ സംഗീത നിശകളിലെല്ലാം ഈ ഗാനമായിരുന്നു ൈഹലൈറ്റ്.
‘സരസ്വതി ചന്ദ്ര’ (1968) എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകർക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി ഹിന്ദി സിനിമയിലേക്ക് എത്തിച്ചത് കല്യാൺജി-ആനന്ദജി ആണ്. ‘ഹിമാലയ കി ഗോദ് മേം’ (1965) എന്ന സിനിമക്ക് സിനി മ്യൂസിക് ഡയറക്ടേഴ്സ് അസോസിയേഷൻ അവാർഡും ലഭിച്ചു. കിഷോർ കുമാർ അനശ്വരമാക്കിയ ‘മേരാ ജീവൻ കോറാ കാഗസി’ലൂടെ ഏക ഫിലിംഫെയർ അവാർഡും (1974) നേടി. 1992ൽ ഇരുവരെയും രാജ്യം പദ്മശ്രീ നൽകിആദരിച്ചു. ഹിറ്റുകളുടെ തമ്പുരാക്കാന്മാരായിരുന്നിട്ടും ലത മങ്കേഷ്കർ അവാർഡും 2006ലെ ബി.എം.ഐ അവാർഡുമൊക്കെ നേടിയെങ്കിലും ‘ജനങ്ങളുടെ അംഗീകാരത്തേക്കാൾ വലിയ പുരസ്കാരം ഇല്ലെ’ന്നാണ് ആനന്ദ്ജിയുടെ നിലപാട്.
‘എന്നെ മലയാളികൾക്ക് അറിയാമോ’ എന്ന മുഖവുരയോടെയാണ് ആനന്ദ്ജി സംസാരം തുടങ്ങിയത്. കേരളത്തിലെ ഹിന്ദി ഗാനപ്രേമികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന കല്യാൺജി-ആനന്ദ്ജി ഗാനം കടമെടുത്ത് പറയട്ടെ, ‘പൽ പൽ ദിൽ കെ
പാസ് ആപ് രഹ്തെ ഹെ’ (ഓരോ നിമിഷവും നെഞ്ചോട് ചേർന്ന് നിങ്ങളുണ്ട്)...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.