സിനിമാ നിരൂപകർക്കിടയിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചിട്ട് കൂടി തിയറ്ററിൽ 250 കോടിയോളം രൂപ നേടി ബ്ലോക്ബസ്റ്ററായ ‘ഉറി ദി സർജിക്കൽ സ്ട്രൈക്കി’ന് പിന്നാലെ ദേശ സ്നേഹം വിഷയമാക്കി ബോളിവുഡിൽ സിനിമകൾ ഒരുക്കാനുള്ള നെേട്ടാട്ടത്തിലാണ് പ്രമുഖ നിർമാതാക്കൾ.
രാജ്യത്തെ പിടിച്ചുകുലുക്കിയ പുൽവാമ തീവ്രവാദ ആക്രമണവും അതിന് മറുപടിയായി ഇന്ത്യ നടത്തിയ ബാലാകോട്ട് സർജിക്കൽ സ്ട്രൈക് 2.0യും എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദെൻറ തിരോധാനവുമെല്ലാം സിനിമകളാക്കാനുള്ള തിരക്കുപിടിച്ച നീക്കത്തിെൻറ ഭാഗമായി സിനിമയുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയാണ് പലരും.
250 രൂപയും ജി.എസ്.ടിയും മാത്രം നൽകി പലരും പുൽവാമ അറ്റാക്കും സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവിധ പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ സിനിമ എടുക്കാൻ സാധ്യതയില്ലാത്തവരും ഉൾപെടുന്നുണ്ടെന്നാണ് സൂചന. നിലവിൽ ടെറർ അറ്റാക്, പുൽവാമ അറ്റാക്, സർജിക്കൽ സ്ട്രൈക് 2.0, ബാലകോട്ട് തുടങ്ങിയ പേരുകൾ അഞ്ചോളം പ്രമുഖ നിർമാണക്കമ്പനികൾ രജിസ്റ്റർ ചെയ്തെന്നാണ് വിവരം.
വാർ റൂം, അഭിനന്ദൻ, ഹിന്ദുസ്ഥാൻ ഹമാരാ ഹേ, പുൽവാമ ടെറർ അറ്റാക്, ദ അറ്റാക്സ് ഒാഫ് പുൽവാമ, വിത് ലവ്, ഫ്രം ഇന്ത്യ, എ.ടി.എസ് - വൺ മാൻ ഷോ എന്നീ പേരുകളും രജിസ്റ്റർ ചെയ്യപ്പെട്ടിണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിൽ നിലവിലുള്ള പ്രത്യേക സാഹചര്യം മുതലെടുത്ത് ബോക്സ് ഒാഫീസിൽ പണമുണ്ടാക്കാനുള്ള ശ്രമത്തിലാണ് നിർമാണ കമ്പനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.