മുംബൈ: തെൻറ പരാതിയിൽ നടൻ നാന പടേക്കർക്കെതിരെ തെളിവില്ലെന്ന് മുംബൈ സിറ്റി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ എതിർത്ത് തനുശ്രീ ദത്ത.
അേന്ധരി മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഒഷിവാര പൊലീസ് നൽകിയ റിപ്പോർട്ടാണ് തനുശ്രീയുടെ അഭിഭാഷകൻ എതിർത്തത്. കേസ് വാദം കേൾക്കുന്നതിനായി സെപ്റ്റംബർ ഏഴിലേക്കു മാറ്റി. കഴിഞ്ഞ ജൂൺ 12നാണ് നാന പടേക്കറെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയത്.
‘മീ ടൂ’ കാമ്പയിനോടനുബന്ധിച്ചാണ് തനുശ്രീ നാന പടേക്കർക്കെതിരെ ആരോപണം ഉന്നയിച്ച് പരാതി നൽകിയത്. 2008ൽ ‘ഹോൺ ഒകെ പ്ലീസ്’ ചിത്രത്തിെൻറ ഷൂട്ടിങ്ങിനിടെ നാന പടേക്കർ മോശമായി പെരുമാറിയെന്നായിരുന്നു പരാതി.
തുടർന്ന് പടേക്കർക്കും ഛായാഗ്രാഹകൻ ഗണേശ് ആചാര്യ, നിർമാതാവ് സമീ സിദ്ദീഖി, സംവിധായകൻ രാഗേഷ് സാരംഗ് എന്നിവർക്കുമെതിരെ കേസെടുത്തു. പൊലീസ് എല്ലാവരെയും കുറ്റമുക്തരാക്കുന്ന റിപ്പോർട്ടാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.