കൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരെ ഏർപ്പെടുത്തിയ വിലക്ക് തൽക്കാലം പുനഃപരിശോധിക്കേണ്ടെന്ന് നിർമാതാക്കളുടെ യോഗത്തിൽ തീരുമാനം. കുർബാനി, വെയിൽ ചിത്രങ്ങൾ ഉപേക്ഷിക്കാനും ഈ ചിത്രങ്ങൾക്കുണ്ടായ നഷ്ടം നികത്താതെ ഷെയ്നിനെ സഹകരിപ്പിക്കേെണ്ടന്ന മുൻ തീരുമാനത്തിൽ മാറ്റമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഷെയ്ൻ നിഗം വിഷയം ചർച്ചചെയ്യാനാണ് വ്യാഴാഴ്ച അസോസിയേഷെൻറ നിർവാഹക സമിതി യോഗം ചേർന്നത്. ചിത്രീകരണം പൂർത്തിയായ ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് ഉപാധികളില്ലാതെ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഷെയ്നിന് കത്ത് നൽകാൻ യോഗം തീരുമാനിച്ചു. കത്തിെൻറ പകർപ്പ് താരസംഘടനയായ ‘അമ്മ’ക്കും നൽകും.
ഡബ്ബിങ് പൂർത്തിയാക്കിയില്ലെങ്കിൽ ഷെയ്നിനെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് നിർമാതാക്കളുടെ തീരുമാനം. ഈ മാസം 22ന് ‘അമ്മ’ എക്സിക്യൂട്ടിവ് ചേരാൻ തീരുമാനിച്ചെങ്കിലും വിദേശത്തുള്ള മോഹൻലാൽ തിരിച്ചെത്താത്തതിനാൽ ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.