ചെങ്ങന്നൂർ വെൺമണിയിൽ പ്രളയത്തിൽ അകപ്പെട്ട ഗർഭിണിയായ തന്‍റെ ഭാര്യയെ രക്ഷിച്ചവർക്ക് നന്ദിയെന്ന് നടൻ ശരത് അപ്പാനി. യഥാർഥ ദൈവം മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ഇതെന്നും ശരത് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
രേഷ്മ വിളിച്ചു സംസാരിച്ചിരുന്നു. അവർ ഇപ്പോൾ നൂറനാട് എന്ന സ്ഥലത്താണുള്ളത്. അവൾക്കിപ്പോൾ ചെറിയ ഇൻഫെക്ഷനുണ്ട്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാൽ അത് മനുഷ്യർ തന്നെയാണ്. ഞാൻ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്.
എന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു ഞങ്ങളുടെ കുഞ്ഞ്. അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണ്. അതുകൊണ്ടു തന്നെ എന്നാലാവുന്നത് ഒരാൾക്കെങ്കിലും ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്‍റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
- ശരത് അപ്പാനി
തന്‍റെ ഭാര്യയായ രേഷ്മ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശരത് തന്നെ കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ രക്ഷിക്കണം എന്ന് ശരത് കരഞ്ഞുകൊണ്ട് അപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.