ചെന്നൈ: ആൻറിക്ലൈമാക്സുകൾക്കൊടുവിൽ ‘എസ് ദുർഗ’ തിയറ്ററിലേക്ക്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമക്ക് കേന്ദ്ര സെൻസർ ബോർഡിെൻറ പുനഃപരിശോധന സമിതി പ്രദർശനാനുമതി നൽകി. ചിത്രത്തിെൻറ പേരിൽ എസ് എന്ന അക്ഷരത്തിനുശേഷമുണ്ടായിരുന്ന മൂന്ന് എക്സ് ഒഴിവാക്കാൻ ബോർഡ് നിർദേശിച്ചു. മുറിച്ചുമാറ്റലില്ലാതെ യു/എ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയതെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. സെക്സി ദുർഗ’ എന്ന പേര് സെൻസർ ബോർഡ് നിർദേശപ്രകാരമാണ് എസ് ദുർഗ എന്നാക്കിയത്. എന്നാൽ, പോസ്റ്ററിൽ എസ് എന്ന അക്ഷരത്തിനുശേഷം മൂന്ന് എക്സ് അക്ഷരങ്ങളുമായാണ് പോസ്റ്ററർ ഇറങ്ങിയത്.
നിരവധി വിദേശ മേളകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം അവസാന നിമിഷം ഇന്ത്യൻ പനോരമയിൽനിന്ന് തഴയപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം.
സംവിധായകൻ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും ചലച്ചിത്രമേള ജൂറി വിഷയം സെൻസർ ബോർഡിന് വിടുകയായിരുന്നു. ഗോവ മേള അവസാനിക്കുന്ന ദിവസം നാടകീയമായി ചിത്രം വീണ്ടും പരിശോധിക്കണമെന്ന് സെൻസർ ബോർഡ് ഉത്തരവിട്ടു. സിനിമയുടെ പേരാണ് പ്രശ്നമായി ബോർഡ് ചൂണ്ടിക്കാട്ടിയത്. എസ് എന്നതിനൊപ്പമുള്ള ചിഹ്നങ്ങൾ ‘സെക്സി’ എന്ന വാക്കിലെ അവസാന മൂന്ന് അക്ഷരങ്ങൾ മായ്ച്ചുകളഞ്ഞപ്പോഴുണ്ടായ അടയാളങ്ങളാണെന്ന് ൈഹകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സംവിധായകൻ വ്യക്തമാക്കി. ജനുവരി 23ന് എട്ടംഗ പുനഃപരിശോധന സമിതി ചിത്രം കാണുകയും പ്രദർശനാനുമതി നൽകുകയുമായിരുന്നു. ‘എസ് ദുർഗ’ എന്ന ടൈറ്റിലുള്ള ചിത്രം മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് സമിതി നിർദേശിച്ചു.
സെൻസർ ബോർഡ് സിനിമയിൽ തെറ്റായതൊന്നും കണ്ടെത്തിയില്ലെന്നും അതുകൊണ്ടുതന്നെ ഇതുവരെ നടന്നതിനു പുറകിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു. ‘എസ് ദുർഗ’ എന്ന പേരിലുള്ള സിനിമയുടെ പോസ്റ്റും അദ്ദേഹം ട്വീറ്റ് ചെയ്തു.
പനോരമയിൽനിന്ന് ഒഴിവാക്കപ്പെട്ട ‘നൂഡ്’ എന്ന മറാത്തി സിനിമക്കും ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.