ചെന്നൈ: മലയാളത്തിലെ ഒട്ടനവധി സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന കെ.ആർ. ഷൺമുഖം(85) അന്തരിച്ചു. വാർധക്യ സഹജ മായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു അന്ത്യം. പ്രമേഹവും രക്തത് തിലെ സോഡിയത്തിെൻറ അംശത്തിൽ വ്യതിയാനം സംഭവിച്ചുള്ള ബുദ്ധിമുട്ടുകളും അലട്ടിയിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന കെ.ആർ. ഷൺമുഖം അണ്ണൻ എന്ന വിളിപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1995 വരെ ഒട്ടുമിക്ക ചിത്രങ്ങളുടേയും നിയന്ത്രണം ഷൺമുഖത്തിെൻറ കൈകളിലായിരുന്നു. ചെന്നൈയിലെ വിരുഗമ്പാക്കത്തെ നാരായൺ സ്വാമി റോഡിലെ വസതിയിലാണ് കെ. ആർ. ഷൺമുഖം താമസിച്ചിരുന്നത്. സുകുമാരിയാണ് ഭാര്യ. എസ്. രമേശ് കുമാർ, എസ്. രതീഷ് കുമാർ, എസ്. രാജേഷ്, എസ്. രജിത എന്നിവർ മക്കളാണ്.
മമ്മൂട്ടിയും ചലച്ചിത്ര സംവിധായകൻ ജയരാജും കെ.ആർ. ഷൺമുഖത്തിന് അനുശോചനമറിയിച്ചു. സിനിമ നിർമാതാവിനെ ഇതുപോലെ സഹായിച്ച മറ്റൊരു കൺട്രോളർ വിരളമാണെന്നും താരങ്ങൾ സിനിമയെ ഭരിക്കാതിരിക്കാൻ കെ.ആർ ഷൺമുഖം ശ്രദ്ധിച്ചിരുന്നുവെന്നും ജയരാജ് അനുസ്മരിച്ചു.
സിനിമാ മോഹവുമായി മദ്രാസിലെത്തിയ എനിക്ക് ആദ്യം ഷൂട്ടിംഗ് കാണാനുള്ള അവസരം തന്നത് അണ്ണൻ ആയിരുന്നു. തന്നെ പോലെ ഒരുപാട് സാങ്കേതിക വിദഗ്ധരെയും നടീനടന്മാരെയും സിനിമയിലേക്ക് നയിച്ച വ്യക്തിയായിരുന്നു കെ.ആർ. ഷൺമുഖമെന്നും ജയരാജ് സ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.