നടിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കൽ: പ്രതിയെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: യുവനടിയുടെ അപകീർത്തികരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തൃപ്പൂണിത്തുറ ഉദയംപേരൂർ എം.എൽ.എ റോഡ് അംബേദ്കർ ജങ്ഷൻ സൗപർണിക പാർക്ക് ഏഴാം നമ്പർ വില്ലയിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരൺ കുമാറിനെയാണ് (38) എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) ഇൗ മാസം 31വരെ സെൻട്രൽ പൊലീസിെൻറ കസ്റ്റഡിയിൽ വിട്ടത്. 

ഒമ്പതുവർഷം മുമ്പ് പകർത്തിയ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ 75 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറഞ്ഞിരുന്നു. 2008ൽ പ്രതി നടിയുടെ സുഹൃത്തായിരുന്നപ്പോൾ പകർത്തിയതാണ് ചിത്രങ്ങൾ.

വിവാഹിതനായ കിരൺകുമാർ ഇക്കാര്യം മറച്ചുെവച്ചാണ് നടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചതത്രേ. ചിത്രമെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനും മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കാനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. 

Tags:    
News Summary - malayalam young actress blackmail case accuse under custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.