വെയിൽ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെ നടൻ ഷെയിൻ നിഗമിനെ അനുകൂലിച്ച് ഖുർബാനി സിനിമയുടെ സം വിധായകൻ ജിയോ വി. ഖുർബാനി സിനിമയുടെ ചർച്ച മുതൽ ചിത്രീകരണം നടന്നതു വരെ ഷെയിൻ നിഗത്തിന്‍റെ പൂർണ സഹകരണം ലഭിച്ചിട്ടുണ്ട്. ഉദ്ദേശിച്ചതിലും രണ്ട് ദിവസം മുമ്പ് കൊച്ചിയിലേക്ക് ഷിഫ്റ്റായത് കൊണ്ട് മറ്റു ആർട്ടിസ്റ്റ്കളുടെ തിയതി ലഭിക്കാതെ വന്നപ്പോൾ നിർമാതാവിന്‍റെ അനുവാദത്തോടെയാണ് ഷെഡ്യൂൾ ലഭിച്ചത്. തുടർന്നുള്ള ചിത്രീകരണത്തിന് ഷെയ്നിന്‍റെ നിലവിലെ ഗെറ്റപ്പ് തടസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ തെറ്റാണ്. ശരിയായ വസ്തുതകൾ ബന്ധപെട്ടവരോട് ചോദിച്ചറിയാതെയാണ് ഖുർബാനിയുമായി ബന്ധപ്പെട്ട് ഒരു പത്രം വാർത്ത നൽകിയിരിക്കുന്നതെന്നും ജിയോ പറഞ്ഞു.
നവാഗത സംവിധാകരുടെ സിനിമ എന്ന സ്വപ്നം പൂർത്തിയാക്കാൻ നൂറ് ശതമാനം കൂടെ നിൽക്കുന്ന വ്യക്തിയാണ് ഷെയിൻ. ഖുർബാനി ചിത്രത്തിന്‍റെ നിർമാതാവ് മഹാസുബൈറിന്‍റെ സഹകരണവും പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് 85 ശതമാനം ചിത്രീകരണം പൂർത്തിയാകാൻ സാധിച്ചത്. വിവാദങ്ങൾക്ക് ചർച്ചയാവാൻ ഖുർബാനി സിനിമയെ തെരഞ്ഞെടുകരുതെന്ന് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.