അഹ്മദാബാദ്: മികച്ച സിനിമക്കുള്ള 66ാമത് ദേശീയ അവാർഡ് നേടിയ ഗുജറാത്തി സിനിമ ‘ഹെല ്ലാരോ’യുടെ നിർമാതാക്കൾക്കെതിരെ, പട്ടികജാതി വിഭാഗക്കാരനായ കഥാപാത്രത്തെ മോശം പദം ഉപയോഗിച്ച് വിശേഷിപ്പിച്ചു എന്ന പേരിൽ കേസ്. നവംബർ എട്ടിനാണ് ഈ സിനിമ റിലീസ് ചെയ്തത്.
‘ഹരിജൻ’ എന്ന പദം ഉപയോഗിച്ചതിനാണ് കേസെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് നേതാവ് ജംനബെൻ വേഗ്ദ നൽകിയ പരാതിയിലാണ് നടപടി. ഈ പദം ഉപയോഗിക്കുന്നത് പട്ടികജാതിക്കാർ അപമാനമായാണ് കാണുന്നതെന്നും കേന്ദ്രവും ഗുജറാത്ത് സർക്കാറും ഇതിെൻറ പ്രയോഗം വിലക്കി ഉത്തരവിറക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
സംവിധായകൻ അഭിഷേക് ഷാ, നിർമാതാക്കൾ, സംഭാഷണം എഴുതിയ സൗമ്യ ജോഷി എന്നിവർക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.