കൊച്ചി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹരജി തുടർച്ചയായി മാറ്റിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ എതിർകക്ഷിയായ പരാതിക്കാരന് 1000 രൂപ കോടതിച്ചെലവ് നൽകണമെന്ന് നടൻ ദിലീപിനോട് ഹൈകോടതി.
ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിനുവേണ്ടി തൊട്ടടുത്ത ക്ഷേത്രത്തിെൻറ സ്ഥലം കൈയേറിയെന്നാരോപിച്ച് തൃശൂരിലെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കാൻ ദിലീപ് നൽകിയ ഹരജിയാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്.
കേസ് പരിഗണനക്കെത്തിയ അഞ്ചുതവണ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ദിലീപ് കേസ് മാറ്റിക്കൊണ്ടുപോയി. എന്നാൽ, ഇൗ ഘട്ടങ്ങളിലെല്ലാം പരാതിക്കാരൻ കൃത്യമായി കോടതിയിൽ ഹാജരാവുകയും ചെയ്തു. ഇക്കാര്യം പരിഗണിച്ചാണ് കോടതിച്ചെലവ് നൽകാൻ കോടതി നിർദേശിച്ചത്. കേസ് ഇനി പരിഗണനക്കെടുക്കുന്ന ഒക്ടോബർ 23ന് പണമടക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.