കൽപറ്റ: നടൻ വിനായകൻ ഫോണിൽ അശ്ലീല ചുവയോടെ സംസാരിച്ചെന്ന് പരാതി നൽകിയ യുവതിയുട െ മൊഴി കൽപറ്റ പൊലീസ് രേഖപ്പെടുത്തി. അന്വേഷണത്തിെൻറ ഭാഗമായി യുവതിയുടെ മൊബൈൽ ഫോണും അ ന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ഫോൺ വിളികളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചു. വിദഗ്ധ പരിശോധനക്കായി ഫോൺ സൈബർ സെല്ലിന് കൈമാറി. ഇതിെൻറ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കേസിൽ തുടർ നടപടികൾ സ്വീകരിക്കൂ.
കഴിഞ്ഞദിവസം കോഴിക്കോട്ടു നിന്നാണ് അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുത്തത്. ഫോൺ വിളിച്ചപ്പോൾ യുവതിയുടെ ഒപ്പമുണ്ടായിരുന്നയാളുടെയും മൊഴിയെടുത്തിട്ടുണ്ട്. കേട്ടാലറക്കുന്ന രീതിയിൽ നടൻ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി.
കോട്ടയം പാമ്പാടി സ്വദേശിയും നടിയും ആക്ടിവിസ്റ്റുമാണ് പരാതിക്കാരി. വയനാട്ടിൽനിന്ന് ഫോൺ ചെയ്തപ്പോൾ നടൻ മോശമായി സംസാരിച്ചെന്നാണ് പരാതി. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ചപ്പോൾ വിനായകൻ അപമര്യാദയായി സംസാരിെച്ചന്ന ആരോപണം സമൂഹമാധ്യമത്തിലൂടെയാണ് യുവതി ആദ്യം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.