ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന ഗായകന്‍ കെ ജെ യേശുദാസിന്‍റെയും സംവിധായകന്‍ ജയരാജിന്‍റെയും തീരുമാനത്തിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രാഷ്ട്രപതി 11 പേര്‍ക്ക് മാത്രമേ പുരസ്കാരം നല്‍കൂവെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അവാര്‍ഡ് വിതരണ ചടങ്ങ് ഭൂരിപക്ഷം ജേതാക്കളും ബഹിഷ്കരിക്കുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് യേശുദാസിന്‍റെയും ജയരാജിന്‍റെയും തീരുമാനം. ചതിയും വഞ്ചനയും എല്ലാ പ്രതിഷേധങ്ങളിലും ഉണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രധാനപ്പെട്ട 11 പുരസ്കാരങ്ങള്‍ മാത്രമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുക. ബാക്കിയുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക. ഈ തീരുമാനത്തിനെതിരെയാണ് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.