ലോസ് ആഞ്ജലസ്: ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ പീഡിപ്പിച്ചെന്നാരോപിച്ച് ഒരു നടികൂടി രംഗത്ത്. നടി ഉമ തർമൻ ആണ് പരാതി നൽകിയത്. 1994ൽ ഹാർവിയുടെ മിറാമാക്സ് സ്റ്റുഡിയോ നിർമിച്ച ‘പൾപ് ഫിക്ഷൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് ഉമയുടെ പരാതി. ‘ന്യൂയോർക് ടൈംസി’െൻറ കോളത്തിലാണ് ഉമയുടെ വെളിപ്പെടുത്തൽ.
എന്നാൽ, ഉമയെ മോശം രീതിയിൽ സമീപിച്ചുവെന്നു സമ്മതിച്ച ഹാർവി ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞു. ആവശ്യമെങ്കിൽ നടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാവിെൻറ അഭിഭാഷകൻ അറിയിച്ചു. പീഡിപ്പിച്ചുവെന്നാരോപിച്ച് ഹാർവിക്കെതിരെ ഹോളിവുഡിൽ 70ഒാളം നടിമാരാണ് രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.