ന്യൂയോർക്: ഒാസ്കർ പുരസ്കാര സമിതിയിൽ അംഗമാകാൻ ഫ്രഞ്ച് സിനിമ താരം എമ്മാനുല്ല സീനർ വിസമ്മതിച്ചു. ആഴ്ചകൾക്കു മുമ്പ് അവരുടെ ഭർത്താവും സംവിധായകനുമായ റോമൻ പോളൻസ്കിയെ സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു. അക്കാദമിയിൽ സഹിക്കാൻ കഴിയാത്ത രീതിയിൽ ഹിപ്പോക്രിസിയാണെന്ന് അവർ ആരോപിച്ചു. ഇക്കഴിഞ്ഞ മേയിലാണ് പോളൻസ്കിയെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പുറത്താക്കിയത്.
1977ൽ യു.എസിൽ വെച്ച് 13 കാരിയുമായി നിയമവിരുദ്ധ ലൈംഗിക ബന്ധം പുലർത്തിയതായി 84 കാരനായ പോളൻസ്കി സമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് മീ ടു കാമ്പയിെൻറ ചുവടുപിടിച്ച് അക്കാദമിയിലെ അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്. അതോടനുബന്ധിച്ചാണ് 1977ൽനടന്ന സംഭവം പോളൻസ്കി തുറന്നുപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.