ന്യൂയോർക്ക്: മീ ടൂ വെളിപ്പെടുത്തലുകളിലൂടെ നിരവധി ലൈംഗികാരോപണങ്ങൾ നേരിട്ട ഹോളിവുഡ് സിനിമ നിർമാതാവും മിറാമാക ്സ് സ്റ്റുഡിയോ സഹസ്ഥാപകനുമായ ഹാർവി വെയ്ൻസ്റ്റെയിനിനെ 23 വർഷം കഠിന തടവിന് ശിക്ഷിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് സ ുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രൊഡക്ഷൻ അസിസ്റ്റന്‍റായിരുന്ന മിമി ഹാലിയെ 2006ൽ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷവും പുതുമുഖ നടിയായ ജെസ്സീക മാന്നിനെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് വർഷവുമാണ് ചീഫ് ജസ്റ്റിസ് ജെയിംസ് ബുർഖെ ശിക്ഷിച്ചത്.
നിരവധി സ്ത്രീകളാണ് വെയ്ൻസ്റ്റെയിനിനെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്താനുള്ള ക്യാംപയിനാണ് മീ ടൂ മൂവ്മെന്‍റ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.