ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കുപ്രസിദ്ധരായ തക് തക് ഗ്യാങ്ങിെൻറ ആക്രമണം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനേ ാജ് പ്രഭാകറിെൻറ ഭാര്യയും ബോളിവുഡ് നടിയുമായ ഫർഹീൻ പ്രഭാകറിനെ ഗ്യാങ്ങിലെ നാൽവർ സംഘം ക്രൂരമായ ആക്രമിച്ച ് കൊള്ളയടിച്ചു. തെക്കൻ ദില്ലിയിലെ മാളിൽ വന്ന ഫർഹീനെ ആക്രമിച്ച് കൈയ്യിലുണ്ടായിരുന്ന 16,000ത്തോളം രൂപയും മൊ ബൈൽ ഫോണുകളും ആഭരണങ്ങളുമാണ് അവർ കവർന്നത്.
ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. സാകേത് സിറ്റി വാക് മാളിനടുത്ത് വച്ചായിരുന്നു ആക്രമത്തിനിരയായത്. ട്രാഫിക് സിഗ്നനലിനടുത്ത് കാർ നിർത്തിയതായിരുന്നു ഫർഹീൻ. ഇൗ സമയത്ത് നാൽവർ സംഘം കാർ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ വാഹനം പാർക് ചെയ്ത് പുറത്തിറങ്ങിയ ഫർഹീനെ കാർ ശരിയായി ഒാടിച്ചില്ലെന്ന കാരണം പറഞ്ഞ് അവർ ചീത്ത പറയാൻ തുടങ്ങി.
എന്നാൽ ഇതിനിടെ ഫർഹീെൻറ കൈയ്യിലുണ്ടായിരുന്ന വാലറ്റും പണവും സ്മാർട്ഫോണും ബലം പ്രയോഗിച്ച് കവരുകയായിരുന്നു. ഇത് പ്രതിരോധിച്ച ആസ്ത്മ രോഗികൂടിയായ ഫർഹീനെ മർദ്ദിച്ച് റോഡിൽ വീഴത്തുകയും ചെയ്തു. ശേഷം മറുവശത്ത് പാർക് ചെയ്ത അവരുടെ കാറിൽ കയറി കടന്നുകളയുകയായിരുന്നു.
ദൃക്സാക്ഷിയായ ഒരു ആർമി ഒാഫീസറാണ് സംഭവസ്ഥലത്തെത്തി ഫർഹീനെ സഹായിച്ചത്. അദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തക് തക് ഗ്യാങ് ഉപയോഗിച്ച കാറിെൻറ നമ്പർ ആർമി ഉദ്യോഗസ്ഥൻ നോട്ട് ചെയ്തിരുന്നു. ഇത് പൊലീസിന് കൈമാറുകയും ചെയ്തു. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഡൽഹി പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.