ബോളിവുഡിൽ മുഴുവൻ രാജ്യദ്രോഹികളെന്ന് കങ്കണ; ദൈവം കങ്കണയെ അനുഗ്രഹിക്കെട്ടയെന്ന് ഷബാന ആസ്മി

പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബോളിവുഡ് താരം ഷബാനാ ആസ്മിക്കെതിരേ കടുത്ത വിമര്‍ശനമ ുന്നയിച്ച കങ്കണ റണാവതിന് മറുപടിയുമായി ഷബാന. ഭര്‍ത്താവും കവിയുമായ ജാവേദ് അക്തറിനൊപ്പം കറാച്ചിയില്‍ പങ്കെടു ക്കാമെന്ന് ഏറ്റിരുന്ന സാഹിത്യ പരിപാടി ഭീകരാക്രമണത്തെ തുടര്‍ന്ന് ഷബാന ആസ്മി വേണ്ടെന്ന് വെച്ചിരുന്നു.

'സി.ആ ർ.പി.എഫ് ജവാന്‍മാര്‍ നമുക്ക് വേണ്ടി രക്തസാക്ഷികളായ ഇൗ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാംസ് ‌കാരിക വിനിമയം സാധ്യമല്ല. ഞാന്‍ അവരുടെ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു' ഇങ്ങന െയായിരുന്നു ഷബാനയുടെ ട്വീറ്റ്. ഈ വിവരം വ്യക്തമാക്കിയുള്ള ഷബാനയുടെ ട്വീറ്റിന് മറുപടിയായാണ് കങ്കണയുടെ വിവാദ പരാമർശമുണ്ടായത്.

പാകിസ്താനില്‍ സംഘടിപ്പിക്കുന്ന പരിപാടികളുമായി ഷബാനയെപ്പോലുള്ള ബോളിവുഡ് താരങ്ങള്‍ സഹകരിക്കുന്നതിനെ അവര്‍ ശക്തമായി കുറ്റപ്പെടുത്തി.

‘ഭാരതത്തിെൻറ തകര്‍ച്ച ആഗ്രഹിക്കുന്നവരുടെ പരിപാടികളില്‍ ഷബാന ആസ്മിയെപ്പോലുള്ളവര്‍ പങ്കെടുക്കുകയാണ്. ഉറി ആക്രമണത്തിെൻറ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകരെ ഇവിടെ നിരോധിച്ചതിന് ശേഷവും പാകിസ്താൻ എന്തിനാണ് കറാച്ചിയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്...?

അവരിപ്പോൾ മുഖം രക്ഷിക്കാന്‍ നോക്കുകയാണ്.!. ബോളിവുഡ് സിനിമാ രംഗത്തുള്ള പലരും ഇതുപോലെ ശത്രുക്കൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാജ്യദ്രോഹികളാണ്. നമ്മുടെ ലക്ഷ്യം പാകിസ്താന്‍ നിരോധനമല്ല, അവരുടെ നാശമാണ്- കങ്കണ കുറിച്ചു.

വൈകാതെ കങ്കണക്ക് മറുപടിയുമായി ശബാന ആസ്മിയെത്തി. വിമര്‍ശനം കാര്യമായി എടുക്കുന്നില്ലെന്ന് അവർ പറഞ്ഞു. 'എനിക്ക് നേരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് ഇപ്പോഴിവിടെ സ്ഥാനമില്ല. കാരണം രാജ്യം മുഴുവന്‍ പുല്‍വാമ ദുരന്തത്തിെൻറ ഞെട്ടലിലാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ'- ഷബാന കൂട്ടിച്ചേർത്തു.

അതേസമയം കങ്കണയുടെ ചിത്രമായ മണികർണിക പാകിസ്താനിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനെ വിമർശിച്ച് കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Shabana Azmi reacts to Kangana-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.