മുംബൈ: പഴയകാല ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. 47 വർഷം മുൻപ് നടന്ന സംഭവത്തിൽ ജിതേന്ദ്രയുടെ ബന്ധുവായ സ്ത്രീ ഷിംല പൊലീസിൽ നൽകിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം നടന്ന 1971ൽ പരാതിക്കാരിക്ക് 18 വയസ്സായിരുന്നു. ന്യൂഡൽഹിയിൽ നിന്നും ഷൂട്ടിങ്ങ് സ്ഥലമായ ഷിംലയിലേക്ക് ജിതേന്ദ്ര പരാതിക്കാരിയെ കൊണ്ടുവരികയായിരുന്നു. ഷിംലയിലെ ഹോട്ടലിൽ താമസിക്കെ ഒരു ദിവസം മദ്യപിച്ച ജിതേന്ദ്ര പരാതിക്കാരിയുടെ മുറിയിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. രവി കപൂർ എന്ന പേരുള്ള ജിതേന്ദ്രക്ക് അന്ന് 28 വയസ്സായിരുന്നു പ്രായം.
ഹിമാചൽ പ്രദേശ് ഡി.ജി.പിക്ക് ഇമെയിലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഇവർ പരാതി എഴുതി നൽകിയെന്നും പൊലീസ് അറിയിച്ചു.
ഹോട്ടലിന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ പരാതിക്കാരി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പരാതി അടിസ്ഥാന രഹിതമാണെന്ന് ജിതേന്ദ്രയുടെ അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.