മുംബൈ: ബോളിവുഡ് സംവിധായകന് മധുര് ഭണ്ഡാർകറെ വധിക്കാൻ ശ്രമിച്ച കേസില്‍ ഹിന്ദി സിനിമ നടിയും മോഡലുമായ പ്രീതി ജയിനിന് മൂന്നുവര്‍ഷം തടവ് ശിക്ഷ. ഭണ്ഡാർകറെ വധിക്കാൻ ക്വേട്ടഷൻ നൽകിയെന്നാണ് ഇവർക്കെതിരായ കേസ്. ക്വേട്ടഷൻ ഏറ്റെടുത്ത നരേഷ് പർദേശി, ആയുധങ്ങൾ എത്തിച്ചുനൽകിയ സഹായി ശിവറാം ദാസ് എന്നിവർക്കും കോടതി മൂന്നുവർഷം വീതം തടവുശിക്ഷ വിധിച്ചു. രണ്ടും മൂന്നും പ്രതികൾ 10,000 രൂപ വീതം പിഴയും അടക്കണം. പ്രത്യേക കോടതി ജഡ്ജി എസ്.എം. ഭോസ്ലെയാണ് ശിക്ഷ വിധിച്ചത്.
2005ൽ ഭണ്ഡാർകറെ വധിക്കാന്‍ കുപ്രസിദ്ധ ഗുണ്ടാതലവനായ അരുണ്‍ ഗാവ്ലിയുടെ സഹായി നരേഷ് പര്‍ദേശിയെ പ്രീതി സമീപിച്ചുവെന്നാണ് കേസ്. ഇതിനായി 75,000 രൂപ നൽകിയെങ്കിലും വധശ്രമം പരാജയപ്പെടുകയായിരുന്നു. ഇതേ തുർന്ന് പ്രീതി നരേഷിനോട് പണം മടക്കിേച്ചാദിച്ചെങ്കിലും നല്കാൻ തയാറായില്ല. ഇതിനിടെ വധശ്രമക്കേസ് അന്വേഷിച്ച പൊലീസിന് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. നരേഷ് പിടിയിലായതോടെ പൊലീസ് ഗുഢാലോചന കുറ്റം ചുമത്തി പ്രീതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. െകാലപാതകശ്രമത്തിന് ഒരു വർഷംമുമ്പ് ഭണ്ഡാർകർ തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പ്രീതി പരാതി നല്‍കിയിരുന്നു. േകസിലെ രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.