മുംബൈ: പണം നൽകിയാൽ രാഷ്ട്രീയ പാർട്ടികളെ പ്രകീർത്തിച്ച് സാമൂഹിക മാധ്യമ പോസ്റ്റ ുകൾ ഇടാൻ സന്നദ്ധരായി മൂന്നു ഡസനിലേറെ ബോളിവുഡ് താരങ്ങൾ. നടന്മാർ, ഗായകർ, നർത്തക ർ, ഹാസ്യകലാകാരന്മാർ എന്നിവരൊക്കെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് അനുകൂ ലമായി വ്യാജ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങിയവരുടെ പട്ടികയിലുണ്ട്. ‘കോബ്രപോസ്റ്റ് ’ ആണ് പണത്തിനു വേണ്ടി എന്തുവിട്ടുവീഴ്ചക്കും തയാറായ ചലച്ചിത്ര പ്രവർത്തകരുടെ വി വരം പുറത്തുകൊണ്ടുവന്നത്.
പ്രശസ്തരായ ജാക്കി ഷ്റോഫ്, ശക്തി കപുർ, വിവേക് ഒബ്റോയി, േസാനുസൂദ്, അമീഷ പേട്ടൽ, മഹിമ ചൗധരി, ടിസ്ക ചോപ്ര രാഹുൽ ഭട്ട്, സലിം സെയ്ദി, രാഖി സാവന്ത്, ഇൗവ്ലിൻ ശർമ, മിനിഷ ലാംബ, കൊയ്ന മിത്ര, പൂനം പാണ്ഡെ, സണ്ണി ലിയോൺ, ൈകലാഷ് ഖേർ, മിക സിങ്, ബാബ സെഹ്ഗാൽ തുടങ്ങിയവരൊക്കെ പണം നൽകിയാൽ എന്തുതരം പോസ്റ്റിടാനും സന്നദ്ധത അറിയിച്ചു. പ്രധാനമായും ഭരണപക്ഷത്തെയും സർക്കാറിനെയും ന്യായീകരിക്കുന്ന വാദങ്ങൾ ഉന്നയിക്കാനായിരുന്നു ഇവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇൗ അധാർമിക പ്രവൃത്തിക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കി ഒഴിഞ്ഞവരുമുണ്ട്. വിദ്യ ബാലൻ, അർഷദ് വാർസി, റാസ മുറാദ്, സൗമ്യ ടാൻഡൻ എന്നിവരാണ് വാഗ്ദാനം ഒറ്റയടിക്ക് നിരസിച്ചത്.
ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സന്നദ്ധമാേണാ എന്ന ഒറ്റവരി ചോദ്യവുമായാണ് കോബ്രപോസ്റ്റ് പ്രവർത്തകർ താരങ്ങളെ സമീപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധപ്പെട്ട പാർട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അനുകൂല തരംഗം സൃഷ്ടിക്കുകയെന്നതാണ് ദൗത്യം. ഒരു പബ്ലിക് റിലേഷൻ ഏജൻസി പ്രവർത്തകർ എന്ന മട്ടിലായിരുന്നു ഇടപെടൽ. പണം ലഭിച്ചാൽ തയാറാണ് എന്നതായിരുന്നു ബഹുഭൂരിപക്ഷം പേരുടെയും മറുപടി. ചിലരാകെട്ട, പണം ലഭിക്കുന്നതിന് മുമ്പു തന്നെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ‘സാമ്പിൾ വെടിക്കെട്ട്’ നടത്തുകയും ചെയ്തു. പ്രതിഫലം പണമായി ലഭിച്ചാലും തരക്കേടില്ലെന്ന നിലയായിരുന്നു പല താരങ്ങളും. അതായത് ‘കള്ളപ്പണം’ സ്വീകരിക്കാനും അവർ സന്നദ്ധരായിരുന്നു എന്നർഥം.
രണ്ടുലക്ഷം മുതൽ 50 ലക്ഷം വരെ രൂപയാണ് ഒാരോ പോസ്റ്റിനും താരങ്ങൾ ആവശ്യപ്പെട്ടത്. മഹിമ ചൗധരിയുടെ ആവശ്യം ഒറ്റ പോസ്റ്റിന് ഒരുകോടിയായിരുന്നു. സോനു സൂദിനാകെട്ട, ഒരുമാസം 2.5 കോടിയാണ് വേണ്ടത്. ചിലരാകെട്ട എട്ടുമാസത്തെ മൊത്തം അടങ്കൽ കരാറിന് 20 കോടിയും ചോദിച്ചു. കേന്ദ്ര സർക്കാറിെൻറ മുഖ്യ പദ്ധതികളിൽ പെട്ട ‘സ്വച്ഛ് ഭാരത് അഭിയാന്’ വേണ്ടി പാടിയ കൈലാഷ് ഖേർ ആകെട്ട കള്ളപ്പണം പ്രതിഫലമായി സ്വീകരിക്കാൻ വരെ സന്നദ്ധനായി. വിവാദ ഗായകൻ അഭിജിത് ഭട്ടാചാര്യ ബി.ജെ.പിക്ക് വേണ്ടി സ്വാഭാവികമെന്ന് തോന്നിക്കുന്ന നിലയിൽ തെൻറ മൊബൈലിൽ വിഡിയോകൾ ചിത്രീകരിക്കാമെന്നും വാഗ്ദാനം ചെയ്തു.
ചർച്ചക്കിടെ മുസ്ലിംകൾക്കെതിരെ രൂക്ഷമായ പ്രതികരണം നടത്താനും ഭട്ടാചാര്യ മറന്നില്ല. റോഹിങ്ക്യൻ അഭയാർഥികളെയും അവരെ പിന്തുണക്കുന്നവരെയും വെടിവെക്കണമെന്നായിരുന്നു ഭട്ടാചാര്യയുടെ അഭിപ്രായം. ഹാസ്യതാരമായ സുനിൽ പാലിെൻറ വാഗ്ദാനം കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെ തെൻറ േഷായിൽ വിഡ്ഢിയായി ചിത്രീകരിക്കാമെന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.