മുംബൈ: ആദ്യ കാല ബോളിവുഡ് നായിക ഷക്കീല (82) അന്തരിച്ചു. ഗുരുദത്തിെൻറ ക്ലാസിക് ചിത്രങ്ങളായ ‘ആർ പ്യാർ’, ‘സി.െഎ.ഡി’ തുടങ്ങിയവയിലൂടെ താരപദവിയിലേക്കുയർന്ന ഷക്കീല 50കളുടെയും 60കളുടെയും നായികയായിരുന്നു. ഷമ്മി കപൂർ, മനോജ്കുമാർ, രാജ്കപൂർ, ദേവാനന്ദ്, സുനിൽ ദത്ത്, ജോണി വാക്കർ എന്നീ പ്രമുഖ നടന്മാരുടെ നായികയായി തിളങ്ങി. ശക്തി സാമന്തയുടെ ‘ചൈന ടൗണി’ൽ ഷമ്മി കപൂറിനൊപ്പമുള്ള വേഷം ശ്രദ്ധേയമാണ്.
‘ശ്രീമാൻ സത്യവതി’, ‘പോസ്റ്റ് ബോക്സ് 999’, ‘ദസ്താൻ’, ‘അർമാൻ’, ‘ആലിബാബ ഒൗർ ചാലിസ് ചോർ’, ‘ലാൽപാരി’, ‘രൂപ്കുമാരി’ തുടങ്ങിയവയാണ് ഷക്കീലയുടെ പ്രശസ്ത ചിത്രങ്ങൾ. 1963ൽ അഭിനയിച്ച ‘ഉസ്താദോം ക ഉസ്താദ്’ ആണ് അവസാനചിത്രം. ‘ബാബുജി ധീരേ ചൽന...’, ‘ആംഖോൻ ഹി ആംഖോൻ...’, ‘ലേകേ പഹ്ല പഹ്ല പ്യാർ...’, ‘ആയേ മേരേ ദിൽ ഹായ് നദാൻ...’ തുടങ്ങിയ ഹിറ്റു ഗാനങ്ങളിലൂടെയും ഷക്കീല ഒാർമിക്കപ്പെടുന്നു.
ഷക്കീലയുടെ സഹോദരിപുത്രൻ നാസിർ ഖാനാണ് മരണവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രമേഹ, വൃക്കരോഗ ബാധിതയായിരുന്ന അവരുടെ അന്ത്യം ഹൃദ്രോഗത്തെ തുടർന്നായിരുന്നു. അവശനിലയിലായ ഷക്കീലയെ താമസസ്ഥലമായ ബാന്ദ്രയിലെ പ്രമുഖ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിക്കാനായില്ല. തുടർന്ന് ജുഹുവിലെ ആരോഗ്യനിധി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രവാസിയായ സിനിമ വിതരണക്കാരനെ വിവാഹംകഴിച്ച ഷക്കീലയുടെ മകൾ മീനാസ് ദക്ഷിണ മുംബൈയിലെ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രമുഖ നടൻ ജോണി വാക്കറുടെ ഭാര്യ നൂർജഹാൻ സഹോദരിയാണ്. വ്യാഴാഴ്ച രാവിലെ മുംബൈയിലെ മാഹിം ശ്മശാനത്തിൽ സംസ്കാരം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.