മംഗളൂരു: ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ (എ.ഐ.എൽ.ആർ.എസ്.എ) കീഴിലുള്ള ലോക്കോ പൈലറ്റുമാരും അവരുടെ കുടുംബങ്ങളും മംഗളൂരു ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി. അമിതമായ ജോലിഭാരം അവസാനിപ്പിക്കുക, ഗുഡ്സ് ട്രെയിനുകൾക്ക് ഡ്യൂട്ടി സമയം എട്ട് മണിക്കൂറും പാസഞ്ചർ ട്രെയിനുകൾക്ക് ആറ് മണിക്കൂറുമായി പരിമിതപ്പെടുത്തുക, സി.സി.ആർ.സി ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അടിയന്തര ഘട്ടങ്ങളിൽപോലും സി.സി.ആർ.സി അവധി നിഷേധിക്കുകയും ശമ്പളം കുറക്കുകയും ചെയ്യുന്നതിനാൽ ലോക്കോ പൈലറ്റുമാർ വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് അവർ ആരോപിച്ചു. മകൻ ഐ.സി.യുവിൽ ആയിരുന്നിട്ടും ഒരു ലോക്കോ പൈലറ്റിന് അവധി നിഷേധിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.