ബംഗളൂരു: ജൂലൈ 12 വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കുമെന്ന് ബംഗളൂരുവിലെ കാലാവസഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി.എസ്. പാട്ടീൽ അറിയിച്ചു.
ശിവശമാഗ്ഗയിലെ ആഗുംബെ മേഖലയിൽ കഴിഞ്ഞ ദിവസം 34 മി.മീറ്റർ മഴയാണ് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന പ്രദേശമാണ് ആഗുംബെ. തുംഗ നദി നിറഞ്ഞൊഴുകുന്നതിനാൽ ശിവമൊഗ്ഗയിലും ശൃംഗേരിയിലും പല മേഖലയിലും ജലനിരപ്പുയർന്നിട്ടുണ്ട്. ഉഡുപ്പിയിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മുൻകരുതലെന്ന നിലയിൽ ജില്ല ഭരണകൂടം മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ തുടരുകയാണ്. ഉത്തര കന്നട, ദക്ഷിണ കന്നട ജില്ലകളിലും കനത്ത മഴ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.