ബംഗളൂരു നഗരത്തിൽ വെള്ളം കയറിയതിനെ തുടർന്ന് തകർന്ന റോഡ്

നേരിയ മഴയിലും വെള്ളം നിറഞ്ഞ് ബംഗളൂരു നഗര പാതകൾ

ബംഗളൂരു: ചെറിയതോതിലുള്ള മഴയെത്തുടർന്ന് പല റോഡുകളും വെള്ളത്തിനടിയിലായതിനെ തുടർന്ന് ബംഗളൂരുവിലുടനീളം ഗതാഗതം തടസ്സപ്പെട്ടു. കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (കിംസ്) ബ്ലോക്കിലും വെള്ളം കയറിയതിനാൽ രോഗികളെ മാറ്റിപ്പാർപ്പിച്ചു.

നഗരത്തിന്റെ പല ഭാഗങ്ങളിലും ഒറ്റ ദിവസം 15 മരങ്ങൾ കടപുഴകിയതായി അധികൃതർ അറിയിച്ചു. സെൻട്രൽ ബംഗളൂരുവിലെ അലി അസ്കർ റോഡിൽ വലിയ മരം കടപുഴകി, മില്ലേഴ്‌സ് റോഡിനും ഇൻഫൻട്രി റോഡിനുമിടയിൽ ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് രണ്ട് കാറുകൾ തകർന്നു, ഒരു ഓട്ടോറിക്ഷയും മറ്റൊരു യാത്രക്കാരനും രക്ഷപ്പെട്ടു.

Tags:    
News Summary - Water Logging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.