യെല്ലോ ലൈനിൽ ട്രെയിനുകൾ 15 മിനിറ്റ് ഇടവേളയിൽ

ബംഗളൂരു: ശനിയാഴ്ച മുതൽ നമ്മ മെട്രോ യെല്ലോ ലൈനിൽ ട്രെയിനുകൾ 15 മിനിറ്റ് ഇടവേളയിൽ സർവിസ് നടത്തും. കന്നട രാജ്യോത്സവ ദിനത്തിൽ അഞ്ചാമത്തെ ട്രെയിൻ സർവിസ് കൂടി ആരംഭിക്കും. തിരക്കേറിയ സമയങ്ങളായ രാവിലെ എട്ടു മുതൽ ഉച്ച വരെയും വൈകീട്ട് നാല് മുതൽ ഒമ്പത് വരെയും ട്രെയിൻ സർവിസുകൾ തമ്മിലുള്ള ഇടവേള കുറയും.

ഉച്ചക്ക് ശേഷം നാലു വരെ നാല് ട്രെയിനുകൾ മാത്രമേ സർവിസ് നടത്തുന്നുള്ളൂ. ബംഗാൾ ആസ്ഥാനമായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽ (ടി.ആർ.എസ്.എൽ) നിന്ന് ആറ് കോച്ചുകളുള്ള ട്രെയിൻ സെപ്റ്റംബർ 30ന് എത്തിയിരുന്നു. പാസഞ്ചർ സർവിസിന് അനുമതി ലഭിക്കുന്നതിന് മുമ്പ് പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. നവംബർ അവസാനത്തോടെ പരിശോധന പൂർത്തിയാക്കി സർവിസ് തുടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി.എൽ)ഉദ്യോഗസ്ഥർ പറഞ്ഞു. 

Tags:    
News Summary - Trains on the Yellow Line run every 15 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.