വനത്തിലേക്ക് തുരത്തുന്നതിനിടെ കാട്ടാന ഗാർഡിനെ കുത്തിക്കൊന്നു

മംഗളൂരു: കാട്ടാനയെ തിരിച്ച് വനത്തിലേക്ക് തുരത്തുന്നതിനിടെ കുടകിൽ വനപാലകൻ കൊല്ലപ്പെട്ടു. ദ്രുതപ്രതികരണ സേന(ആർ.ആർ.ടി) അംഗം കെ.ജി. ഗിരീഷ്(35) ആണ് മടിക്കേരി കെഡക്കൽ വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

ഭക്ഷണം തേടി ജനവാസമേഖലയിൽ ഇറങ്ങിയ ആനയുടെ ആക്രമണത്തിൽനിന്ന് രണ്ടു പേർ രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന്, തുരത്താൻ നിയോഗിച്ച ആർ.ആർ.ടി സേനയിലെ അംഗമാണ് ഗിരീഷ്. വനത്തിലേക്ക് മടങ്ങുന്നതിനിടെ പൊടുന്നനെ പ്രകോപിതനായ ആന ഗിരീഷിനുനേരെ തിരിയുകയായിരുന്നു. രക്ഷപ്പെടാൻ ഓടിയെങ്കിലും വഴുതി വീണു. പിന്തുടർന്നെത്തിയ ആനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Tags:    
News Summary - The guard was chased into the forest and killed by the wildebeest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.