മംഗളൂരു: ഉഡുപ്പി നഗരത്തിലെ തിരക്കേറിയ കൽസങ്ക സർക്കിളിൽ പെട്രോൾ നിറച്ച കുപ്പിയുമായി യുവാവ് നടത്തിയ ആത്മഹത്യശ്രമം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സിറ്റി പൊലീസും സാമൂഹിക പ്രവർത്തകൻ നിത്യാനന്ദ ഒലക്കാടും ചേർന്ന് നടത്തിയ ഇടപെടലിലൂടെ യുവാവിനെ ദുരന്ത ജ്വാലയിൽനിന്ന് രക്ഷിച്ചു.
പെട്രോൾ നിറച്ച കുപ്പിയുമായി എത്തിയ അജ്ഞാതൻ സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും പ്രയാസം സൃഷ്ടിച്ചു. ട്രാഫിക് പൊലീസുകാരുടെ ഗതാഗത നിയന്ത്രണം താളം തെറ്റിച്ചു. ഇയാളിൽനിന്ന് പൊലീസ് പെട്രോൾ കുപ്പി പിടിച്ചെടുത്തതിന് പിന്നാലെ യുവാവ് മറ്റൊരു കുപ്പി പെട്രോൾ നിറച്ച് തിരിച്ചെത്തി പാന്റ്സിൽ ഒഴിച്ച് സ്വയം തീകൊളുത്തി. ഉടനടി പ്രവർത്തിച്ച സിറ്റി പൊലീസ് എസ്.ഐമാരായ നാരായണനും ഗംഗപ്പയും തടയുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് കൗൺസലിങ് നൽകിയ ശേഷം ജന്മനാടായ ഗഡാഗിലേക്ക് തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.