തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പതുകാരിക്ക് ഗുരുതര പരിക്ക്

മംഗളൂരു: സൂറത്ത്കലിലെ കാന മൈന്ദഗുരിയിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പതു വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ഹൈദർ അലിയുടെ മകൾ റിദ ഫാത്തിമയാണ് ആക്രമണത്തിന് ഇരയായത്. സമീപത്തെ കടയിലേക്ക് പോവുകയായിരുന്ന കുട്ടിയുടെ അരികിലേക്ക് ഒരുകൂട്ടം നായ്ക്കൾ ഓടിയെത്തുകയായിരുന്നു. പേടിച്ചരണ്ട കുട്ടി തിരിഞ്ഞോടുന്നതിനിടെ കൈയിലുണ്ടായിരുന്ന പണം താഴെ വീണു.

അത് എടുക്കാൻ കുനിഞ്ഞപ്പോൾ ചാടിവീണ് കൈകളിലും കാലുകളിലും കടിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. ഉടൻ സൂറത്ത്കൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും പിന്നീട് മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിലേക്കും മാറ്റി. ഗവ. വെൻലോക്ക് ആശുപത്രിയിൽ ചികിത്സ വൈകിയതായും മെച്ചപ്പെട്ട പരിചരണത്തിന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നതായും പെൺകുട്ടിയുടെ അമ്മാവൻ മുഹമ്മദ് ഷെരീഫ് ആരോപിച്ചു.

Tags:    
News Summary - stray dog attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.