മണിരമക്ക, രാമകൃഷ്ണ, നരസിംഹ മൂർത്തി
ബംഗളൂരു: പെൺമക്കൾക്കുകൂടി സ്വത്ത് ഓഹരി നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായ യുവാവ് വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്തി. ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ നരസിംഹ മൂർത്തിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി ഇരുവരെയും കൊലപ്പെടുത്തിയശേഷം മകൻ വീട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നാട്ടിൽ കഴിഞ്ഞു. മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ ഞായറാഴ്ച വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. തുടർന്ന് ഒരു മകൾ തിങ്കളാഴ്ച വന്നുനോക്കിയപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്.
കൊല്ലപ്പെട്ട ദമ്പതികൾക്ക് മകനും നാലു പെൺമക്കളുമാണുള്ളത്. ഭൂമി അഞ്ചു മക്കൾക്കും നേരത്തേ ഭാഗംവെച്ചുനൽകിയിരുന്നു. ബാക്കി രണ്ട് ഏക്കർ അഞ്ചു മക്കൾക്കും നൽകാനുള്ള തീരുമാനം അറിഞ്ഞാണ് മകൻ കൂട്ടക്കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരു നഗരപ്രാന്തത്തിൽ കോടികൾ വിലയുള്ള ഭാഗത്താണ് രണ്ട് ഏക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.