പിടിച്ചെടുത്ത ചന്ദനത്തടികളും പ്രതികളും

ഉദ്യോഗസ്ഥർക്കൊപ്പം

ആറര ലക്ഷത്തിന്റെ ചന്ദനമരം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: അനധികൃതമായി കടത്തുകയായിരുന്ന 125 കിലോഗ്രാം രക്ത ചന്ദനം ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി വെനൂരിനടുത്ത കരിമണലുവിൽ ബംഗളൂരുവിൽനിന്നുള്ള വനവിഭാഗം സി.ഐ.ഡി സംഘം ശനിയാഴ്ച പിടികൂടി. ലോറിയിൽ ഉണ്ടായിരുന്ന ഗുരുവയങ്കര സ്വദേശി കെ.വി. ദീക്ഷിത് (34), മാവിനക്കട്ടയിലെ എം.എ. ഖാലിദ് (39) എന്നിവരെ അറസ്റ്റ് ചെയ്തു. എ. സന്തോഷ് എന്നയാൾ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ചന്ദനത്തിന് 6.50 ലക്ഷം രൂപ വിലവരും. പ്രതികളെയും ചന്ദനവും വെനൂർ വനം അധികൃതർക്ക് കൈമാറി. സി.ഐ.ഡി എ.എസ്.ഐ ജാനകിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുൻകൂട്ടി വിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയത്. വെനൂർ മേഖല വനം ഓഫിസർ മഹിം ജന്നു കേസ് അന്വേഷിക്കും.

Tags:    
News Summary - Sandalwood worth six and a half lakhs was seized; Two people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.