മലയാളികളെ ലക്ഷ്യമിട്ട് ബംഗളൂരുവിലും മൈസൂരുവിലും കൊള്ള സജീവം

ബംഗളൂരു: മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് ബംഗളൂരുവിലും മൈസൂരുവിലും കൊള്ള അരങ്ങേറുന്നു. അസമയത്ത് നഗരത്തിൽ വന്നിറങ്ങുന്ന വിദ്യാർഥികൾ, വിനോദയാത്രക്കെത്തുന്നവർ, ആശുപത്രി ആവശ്യങ്ങൾക്കായി വരുന്നവർ, ചെറിയ ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ തുടങ്ങിയവരാണ് ഇത്തരം കെണികളിൽ പതിവായി കുടുങ്ങാറുള്ളത്. ബംഗളൂരു നഗരത്തിൽ മലയാളി യാത്രക്കാരനെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ബുധനാഴ്ച പുലർച്ച കുത്തുപറമ്പ് സ്വദേശി സജീറാണ് അതിക്രമത്തിനിരയായത്. നഗരത്തിൽ ബുധനാഴ്ച പുലർച്ച ബസിറങ്ങിയ സജീർ ജോലി സ്ഥലത്തേക്ക് പോകാൻ ഓട്ടോയിൽ കയറിയതു മാത്രമേ ഓർമയുള്ളൂ. എന്നാൽ, പിന്നീട് തനിക്ക് ബോധം തെളിയുമ്പോൾ കൈവശമുള്ള പണവും മൊബൈൽ ഫോണും കൊള്ളയടിക്കപ്പെട്ട രീതിയിൽ ഫുട്പാത്തിലായിരുന്നെന്ന് സജീർ പറയുന്നു. ആരെയും ബന്ധപ്പെടാനാവാതെ പ്രയാസപ്പെട്ട യുവാവ് മുന്നിൽ കണ്ടവരോട് സഹായം അഭ്യർഥിച്ചു. ബസ് കാശ് ലഭിച്ചപ്പോൾ നാട്ടിലേക്ക് മടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയെന്നും പറയുന്നു.

നഗരത്തിലെ ഓട്ടോ ഡ്രൈവർമാരിൽ ചിലർ രാത്രിയിലും പുലർച്ചകളിലും തട്ടിപ്പ് മാത്രം ലക്ഷ്യമിട്ട് സർവിസ് നടത്തുന്നവരാണ്. ഇത്തരക്കാർ അനുനയത്തിലൂടെ യാത്രക്കാരെ സമീപിക്കും. അന്തർ സംസ്ഥാന ബസുകളിൽനിന്ന് ഇറങ്ങുന്ന യാത്രക്കാരെ ലക്ഷ്യം വെച്ച് ഓട്ടോ ഡ്രൈവർമാർ കുറഞ്ഞ ചാർജിൽ യാത്ര പോകാമെന്ന് അറിയിക്കും. പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് എന്ന രീതിയിൽ യാത്രക്കാരുമായി പുറപ്പെടുന്ന ഓട്ടോ വിജനമായ സ്ഥലങ്ങളിൽ എത്തിക്കും. യാത്രക്കാരുടെ പണവും മൊബൈൽ ഫോണും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുമടക്കം കവർന്നശേഷം ഉപേക്ഷിക്കും.

ഇതാണ് കൊള്ളയുടെ രീതി. ചില ഓട്ടോകളിൽ വഴിയിൽനിന്ന് മറ്റു ചിലരും കയറും. ഇവർ ഡ്രൈവറുടെ സഹായികളായിരിക്കും. തുടർന്ന് സംഘം ചേർന്നാണ് കൊള്ള നടത്തുക. എതിർക്കുന്നവരെ മർദിക്കുകയും ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്യും. മൈസൂർ റോഡിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ്, മെജസ്റ്റിക് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ഏറെ ഉൾഭാഗത്തായി സ്ഥിതി ചെയ്യുന്ന ബാനസ്‍വാടി റെയിൽവേ സ്റ്റേഷൻ, എസ്.എം.വി.ടി ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും വന്നിറങ്ങുന്ന മലയാളി യാത്രക്കാർ മുമ്പും തട്ടിപ്പിനിരയായിട്ടുണ്ട്.

ഓട്ടോ ഡ്രൈവർമാർക്ക് പുറമെ, ഇരുചക്ര വാഹനങ്ങളിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുന്ന സംഘങ്ങളുമുണ്ട്. മുമ്പ്, ഇത്തരത്തിൽ കൊള്ളശ്രമത്തിനിടെ അക്രമികളെ ചെറുത്ത മലയാളി യുവാവ് നെഞ്ചിൽ ആയുധം കൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. എതിർക്കാൻ ശ്രമിച്ചാൽ ജീവൻ അപകടത്തിലാവുമെന്നതിനാൽ ഭയംമൂലം പണവും മൊബൈലും കൈവിടുകയാണ് പലരും ചെയ്യാറ്. മൈസൂരുവിലും സമാനമായ സംഭവങ്ങൾ അരങ്ങേറുന്നതായി മൈസൂരു ബസ്‍സ്റ്റാൻഡിന് സമീപം കച്ചവടം നടത്തുന്ന എ.ഐ.കെ.എം.സി പ്രവർത്തകനായ യൂനുസ് ചൂണ്ടിക്കാട്ടി.

കേരളത്തിൽനിന്ന് രാത്രിയിലും പുലർച്ചയുമായി എത്തുന്ന കേരള ആർ.ടി.സി ബസുകൾ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാറില്ലെന്നത് തട്ടിപ്പുകാർക്ക് തുണയാവുന്നു. ബസ്‍സ്റ്റാൻഡിന് സമീപം പ്രീപെയ്ഡ് ഓട്ടോ സംവിധാനമുണ്ടെങ്കിലും ബസ് ഇവിടേക്ക് കയറില്ലെന്നതിനാൽ യാത്രക്കാർക്ക് ഈ സർവിസ് ഉപയോഗപ്രദമല്ല. പകരം, മറ്റൊരിടത്ത് മലയാളി യാത്രക്കാരെ ഇറക്കിപ്പോകുന്ന കേരള ആർ.ടി.സി ബസുകൾ ഓട്ടോഡ്രൈവർമാരുടെ കൊള്ളസംഘത്തിന് ഇരകളെ എത്തിക്കുന്ന ഏർപ്പാടാണ് ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കർണാടക ആർ.ടി.സി ബസുകൾ മുഴുവനും ബസ്‍സ്റ്റാൻഡിൽ കയറി പോകുമ്പോൾ കേരളത്തിൽനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം മൈസൂരു ബസ്‍സ്റ്റാൻഡ് ഒഴിവാക്കി യാത്ര ചെയ്യുന്നു.

മുമ്പും യാത്രക്കാർ ഓട്ടോ ഡ്രൈവർമാരുടെ കൊള്ളക്കിരയായതായും പരാതി അറിയിച്ചിട്ടും ഫലമില്ലെന്നുമാണ് ആക്ഷേപം. മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും വരുന്ന യാത്രക്കാർ ജാഗ്രത പാലിക്കുക എന്നതാണ് പോംവഴി. ലക്ഷ്യസ്ഥാനത്തേക്ക് പോകുവാൻ ഒന്നുങ്കിൽ മെട്രോ ട്രെയിൻ, ബസ്, ഓൺലൈൻ ടാക്സി എന്നീ സേവനങ്ങൾ ഉപയോഗപ്പെടുത്താം. ഒരു കാരണവശാലും രാത്രിയിലോ പുലർച്ച സമയങ്ങളിലോ ഓട്ടോ പിടിച്ചു പോകാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

Tags:    
News Summary - Robberies on the rise in Bengaluru and Mysore targeting Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.