ബംഗളൂരു: ചില മുസ്ലിം സംഘടനകൾ വെള്ളിയാഴ്ച ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുമെന്ന് അറിയിച്ചതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലാണ് വെള്ളിയാഴ്ച രാവിലെ ആറു മുതൽ രാത്രി 11 വരെനിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നാലുപേരിൽ കൂടുതൽ കൂട്ടംചേരരുത്, ബാനറുകൾ കെട്ടരുത്, ലൗഡ് സ്പീക്കർ ഉപയോഗിക്കരുത്, പടക്കം പൊട്ടിക്കരുത്, പ്രകടനങ്ങൾ പാടില്ല, പ്രകോപനപരമായ എഴുത്തോ ചിത്രങ്ങളോ അടങ്ങിയ ടീഷർട്ട് ധരിക്കരുത് തുടങ്ങിയ നിർദേശവും പൊലീസ് നൽകിയിരുന്നു. ഒന്നാം സിദ്ധരാമയ്യ സർക്കാർ 2015ൽ ഔദ്യോഗികമായി ടിപ്പു ജയന്തി ആചരിച്ചിരുന്നു.
പിന്നീട് അധികാരത്തിലെത്തിയ ബി.എസ്. യെദിയൂരപ്പ സർക്കാർ 2019ൽ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.