ബംഗളൂരു: കർണാടകയിൽ ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ശനിയാഴ്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറുഗിയിൽ തുടക്കമിട്ടു. കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ അപചയം കാരണം സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന് പറഞ്ഞ മോദി, ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. കോൺഗ്രസ് എക്കാലവും സ്വീകരിക്കുന്ന ഈ രീതി മാറില്ല.
ഇത് മനസ്സിലാക്കിയ ജനങ്ങൾ ബി.ജെ.പിക്ക് കർണാടകയിൽ ഉജ്ജ്വല വിജയം നൽകാൻ തീരുമാനിച്ചതായി മോദി പറഞ്ഞു.ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗം ബി.എസ്. യദ്യൂരപ്പ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ഭഗ്വന്ത് ഖുബ, സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, ഉമേഷ് യാദവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.