മുഡ കേസ്: 300 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് ഇ.ഡി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസിൽ 300 കോടിയുടെ സ്ഥാവരസ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവരടക്കം ഉൾപ്പെട്ട കേസാണിത്.

140 യൂനിറ്റുകളുമായി ബന്ധപ്പെട്ടാണ് സ്വത്ത് കണ്ടുകെട്ടിയത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരും ഏജന്റുമാരുമായി പ്രവർത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇ.ഡി വെളിപ്പെടുത്തി. ‘മുഡ ഏറ്റെടുത്ത 3.16 ഏക്കർ ഭൂമിക്ക് നഷ്ടപരിഹാരമായി ഭാര്യ പാർവതിയുടെ പേരിൽ 14 പ്ലോട്ടുകൾ ലഭിക്കാൻ സിദ്ധരാമയ്യ തന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചതായും ഈ ഇടപാടിൽ മുഡ മുൻ കമീഷണർ ഡി.ബി. നടേഷിന് പങ്കുണ്ടെന്നുമാണ് ഇ.ഡിയുടെ ആരോപണം.    

Tags:    
News Summary - MUDA case: ED attaches assets worth Rs 300 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.