പ്രതീകാത്മക ചിത്രം

21 ലക്ഷവുമായി ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരൻ മുങ്ങി

ബംഗളൂരു: എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ 21 ലക്ഷവുമായി ജീവനക്കാരൻ മുങ്ങി. രണ്ട് എ.ടി.എമ്മുകളിൽ പണം കുറവുള്ള കാര്യം കമ്പനിയുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് തട്ടിപ്പ് മനസ്സിലായത്. വിജയ് കുമാർ എന്ന ജീവനക്കാരനാണ് പണം മോഷ്ടിച്ചതെന്നാണ് സി.എം.എസ് ഇൻഫോസിസ്റ്റം എന്ന ലോജിസ്റ്റിക്സ് കമ്പനി ബംഗളൂരു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കുമാറിനെ മേയ് 3 മുതൽ കാണാനില്ല. വിജയ് കുമാറിനെയും മറ്റൊരു ജീവനക്കാരനെയുമാണ് എ.ടി.എമ്മിൽ പണം നിറക്കാനുള്ള ജോലിയേൽപിച്ചിരുന്നത്.

മേയ് ഒന്നിന് ജോലിക്കിറങ്ങിയ ഇവർ കമ്മനഹള്ളിയിലെ എ.ടി.എമ്മിലെ സാങ്കേതിക തകരാർ കാരണം അവിടെ നിറക്കാനുള്ള പണം തിരികെ കൊണ്ടുവന്നു. പിന്നീട് വിജയ് കുമാർ തനിയെ എ.ടി.എമ്മിലേക്ക് പണം നിറക്കാനിറങ്ങി. പിറ്റേദിവസം മറ്റൊരു ജീവനക്കാരൻ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് എ.ടി.എമ്മുകളിലായി 21 ലക്ഷം രൂപയുടെ കുറവ് മനസ്സിലായത്. ബാനസവാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - Money Fraud by employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.