പിടികൂടിയ പുകയില ഉൽപന്നങ്ങളും അറസ്റ്റിലായവരും

ഹുക്ക നിരോധന നിയമം നടപ്പാക്കിത്തുടങ്ങി

ബംഗളൂരു: കർണാടക സർക്കാർ കൊണ്ടുവന്ന ഹുക്ക നിരോധന നിയമം നടപ്പാക്കിത്തുടങ്ങി. ഹുക്ക ബാറുകളിൽ ഉപയോഗിക്കാൻ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ സംഭരിച്ച 1.45 കോടി രൂപയുടെ നിരോധിത പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങൾ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. ഒമ്പതുപേരെ അറസ്റ്റ് ചെയ്തു.

കർണാടക സർക്കാർ ഈയിടെ നിരോധിച്ച ഹുക്ക ബാറുകളിൽ ഉപയോഗിച്ചവയാണ് പിടിച്ചെടുത്തതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. ചാമരാജ് പേട്ട, രാമമൂർത്തി നഗർ, മഹാദേവപുര പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്. 11 മൊബൈൽ ഫോണുകൾ, 1.10 ലക്ഷം രൂപ, വെള്ളിനാണയങ്ങൾ, ഒരു വാഹനം എന്നിവയും പിടിച്ചെടുത്തു.

Tags:    
News Summary - Hookah Prohibition Act Begins to be Implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.