മംഗളൂരു: എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ചതിന് നാലുപേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് പടുകോടി ഗ്രാമത്തിലെ ബംഗര കുളൂരിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡി പറഞ്ഞു.
ഉഡുപ്പി താലൂക്കിൽ ഉദ്യാവര വില്ലേജിലെ സാമ്പിഗെ നഗർ സ്വദേശിയായ ദേവരാജ് പൂജാരി എന്ന ദേവു (38), സി.എച്ച്. കാപ്പ് താലൂക്കിലെ പടു പാലിപ്പാർ വില്ലേജിൽ താമസിക്കുന്ന ജീവൻ അമീൻ (32), ഇമ്രാൻ (40), മംഗളൂരു നഗരം, മൂടുഷേഡ് പോസ്റ്റ്, തിരുവായിൽ വില്ലേജിൽ താമസക്കാരൻ; അശോക് നഗർ സ്വദേശി ബി.മുഹമ്മദ് ഹനീഫ് (56) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
പരിശോധനയിൽ 51 ഗ്രാം എം.ഡി.എം.എ, ഏഴ് മൊബൈൽ ഫോണുകൾ, ഒരു കാർ, ഒരു എസ്.യു.വി, 11,990 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു. എം.ഡി.എം.എയുടെ ഒരു ഗ്രാമിന് 2,500 രൂപ വില വരുന്നതിനാൽ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ആകെ മൂല്യം ഏകദേശം 1.27 ലക്ഷം രൂപയാണെന്ന് കമീഷണർ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ദേവരാജ് പൂജാരി ഉഡുപ്പി, ശിവമൊഗ്ഗ, മംഗളൂരു എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സജീവ മയക്കുമരുന്ന് വിൽപനക്കാരനാണെന്നും മറ്റു മൂന്ന് പ്രതികൾ മംഗളൂരു നഗരത്തിൽ എം.ഡി.എം.എ വിൽപനയിൽ പങ്കാളികളാണെന്നും കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.