ഡോ. ഹംപണ്ണ

ദസറ ആഘോഷം ഡോ. ഹംപണ്ണ ഉദ്ഘാടനം ചെയ്യും

ബംഗളൂരു: ഈ വർഷത്തെ ദസറ ആഘോഷത്തിന് ഒക്ടോബർ മൂന്നിന് ചാമുണ്ഡി ഹിൽസിൽ തിരിതെളിയും. സാഹിത്യകാരൻ ഹംപണ്ണ എന്ന ഡോ. ഹംപ നാഗരാജയ്യ ഉദ്ഘാടനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ഇത്തവണ വിശിഷ്ടാതിഥിയുടെ പേര് പ്രഖ്യാപിക്കുന്നതിൽ വൈകിയത് ചർച്ചയായിരുന്നു. സാധാരണ ആഴ്ചകൾക്കു മുമ്പുതന്നെ വിശിഷ്ടാതിഥിയെ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ തവണ 45 ദിവസം മുമ്പാണ് ഹംസലേഖയെ വിശിഷ്ടാതിഥിയായി പ്രഖ്യാപിച്ചത്.

ദസറ ആഘോഷ ഉദ്ഘാടനത്തിന് സർക്കാർ തന്നെ തെരഞ്ഞെടുത്തതിൽ ഏറെ നന്ദിയുണ്ടെന്ന് ഡോ. ഹംപണ്ണ പ്രതികരിച്ചു. ദസറ ആഘോഷത്തിന് മുന്നോടിയായി മൈസൂരുവിലെ കർണാടക സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റി കാമ്പസിലെ കാവേരി ഓഡിറ്റോറിയത്തിൽ സുവർണ സംഭ്രമ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹംപണ്ണയും പങ്കെടുത്തു. 

Tags:    
News Summary - Dussehra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.