മംഗളൂരു: ഫാക്ടറിക്ക് നാശനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് ഉടമ തൊഴിലാളിയെ ഫാക്ടറി ഗേറ്റിന് സമീപം ഒരു മണിക്കൂർ ഒറ്റക്കാലിൽ നിൽക്കാൻ നിർബന്ധിച്ചതായി പരാതി. ബ്രഹ്മാവർ താലൂക്കിലെ വണ്ടാരുവിലാണ് സംഭവം. ഷിരുരു ഗ്രാമവാസിയായ പ്രവീണാണ് (29) പീഡനത്തിന് ഇരയായത്.
വണ്ടാരുവിലെ കൃഷ്ണ പ്രസാദ് ഫാക്ടറിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന ഇയാൾ ഫാക്ടറിയിൽ വൈദ്യുതി ഇല്ലെന്ന അറിയിപ്പിനെ തുടർന്ന് ലൈൻമാനെ ബന്ധപ്പെടുകയും പ്രശ്നം പരിശോധിക്കാൻ ഫാക്ടറിയിലേക്ക് പോയ പ്രവീണ്‍ എത്തിയപ്പോഴേക്കും എച്ച്.ആര്‍ ഓഫിസര്‍ ചന്ദ്രശേഖര്‍ തടഞ്ഞുനിര്‍ത്തി.
ഉടമയായ സമ്പത്ത് ഷെട്ടി അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് നിര്ദേശമുെണ്ടന്നും തുടർന്ന് മൊബൈല്‍ ഫോണും ബൈക്കും പിടിച്ചെടുത്തതായും പരാതിയിൽ പറയുന്നു. ഫാക്ടറിയിൽ എത്തിയ സമ്പത്ത് ഷെട്ടി പ്രവീണിനെ അസഭ്യം പറഞ്ഞ് ഡീസൽ നഷ്ടത്തിന് പ്രവീണിനെ കുറ്റപ്പെടുത്തി, ശിക്ഷയായി ഒരു മണിക്കൂർ ഒറ്റക്കാലിൽ നിൽക്കാൻ നിർബന്ധിക്കുകയുമായിരുന്നു. പ്രവീണിനെ പിന്നീട് ശങ്കരനാരായണ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.