ജാതി അധിക്ഷേപം, മർദനം; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ബംഗളൂരു: തുമകൂരുവിൽ വാർത്ത റിപ്പോർട്ടിങ്ങിനിടെയുണ്ടായ വഴക്കിനിടെ മാധ്യമപ്രവർത്തകനെ ജാതി അധിക്ഷേപം നടത്തുകയും മൈക്ക് കൊണ്ട് തലക്കടിക്കുകയും ചെയ്ത സംഭവത്തിൽ പബ്ലിക് ടി.വി തുമകൂരു റിപ്പോർട്ടറായ മഞ്ജുനാഥ് തലമക്കി അറസ്റ്റിൽ. സീ കന്നട ന്യൂസ് ചാനലിലെ റിപ്പോർട്ടർ ജി.എൻ. മഞ്ജുനാഥിനാണ് മർദനമേറ്റത്.

തിലക് നഗർ പൊലീസ് മഞ്ജുനാഥിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിദ്ധാർഥ വിദ്യാഭ്യാസ സൊസൈറ്റിയിൽ ഇ.ഡി നടത്തിയ റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ചെവിയിലും കഴുത്തിലും പരിക്കേറ്റ സീ ടി.വി റിപ്പോർട്ടറെ തുമകുരു ജില്ല ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. മധുഗിരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മഞ്ജുനാഥ് തലമക്കിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Caste-based harassment, assault; journalist arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.