മംഗളൂരു: ബുധനാഴ്ച ഭദ്ര കനാലിൽനിന്ന് രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തു. കനാലിലേക്ക് വീണ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെനിന്നാണ് നീല ബായിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കനാലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒരേ കുടുംബത്തിലെ നാലുപേരെ കാണാതായിരുന്നു.
ചൊവ്വാഴ്ച നീല ബായിയുടെ മകൻ രവിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. നീല ബായി, മകൻ രവി, മകൾ ശ്വേത, മരുമകൻ പരശുറാം എന്നിവരാണ് കനാലിൽ ഒഴുക്കിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. നീല ബായി കനാൽ കരയിൽ വസ്ത്രങ്ങൾ കഴുകുന്നതിനിടെ വഴുതി വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്ന് പേരും ഒഴുക്കിൽപെട്ടു. മാരി ഉത്സവത്തിൽ പങ്കെടുക്കാൻ ഭർത്താവിനൊപ്പം ശ്വേത അമ്മയുടെ വീട്ടിലെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.